01:37am 15 May 2025
NEWS
കളമശേരി എസ്.ഐ. ചെയ്തത് 'പൊറുക്കാനാകാത്ത തെറ്റെന്ന് ' അഡ്വ. ജയശങ്കര്‍
06/09/2019  05:55 AM IST
Keralasabdam Online Desk
HIGHLIGHTS

'പാവങ്ങളുടെ പടത്തലവനായ' സക്കീര്‍ഹുസൈനെ ട്രോളുന്ന ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വയറലാകുന്നു.

ളമശേരി സി.പി.എം. ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെയും സി.പി.എമ്മിനെയും ഫേസ്ബുക്കില്‍ ട്രോളി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. എസ്.എഫ്.ഐ. നേതാവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐ. അമൃത്‌രംഗനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സക്കീര്‍ഹുസൈന്റെ നടപടിയെയാണ് ജയശങ്കര്‍ രൂക്ഷമായ ആക്ഷേപഹാസ്യഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. നര്‍മ്മത്തിന്റെ മേമ്പൊടിചേര്‍ത്തുള്ള ജയശങ്കറിന്റെ വിമര്‍ശനം ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുയാണ്. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റിനോട് ബഹുമാനമില്ലാതെ സംസാരിച്ച കളമശേരി എസ്.ഐയെ സക്കീര്‍ സഖാവ് ഫോണില്‍ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം മാത്രമാണെന്ന് ജയശങ്കര്‍ പറയുന്നു. തൊപ്പിയൂരി മാപ്പു പറയുന്നതിനു പകരം 'ഞാന്‍ നിഷ്പക്ഷമായേ പെരുമാറൂ' എന്ന് ശഠിച്ചത് ധിക്കാരം. 'ടെസ്റ്റ് എഴുതി പാസായതാണ്'' എന്ന് പറഞ്ഞത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. സഖാക്കളെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശം. പാര്‍ട്ടി ഏരിയാ സെക്രട്ടറിയുമായുളള സംഭാഷണം റെക്കോഡ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് തികഞ്ഞ അച്ചടക്ക ലംഘനം. ഈ ധിക്കാരം വെച്ചുപൊറുപ്പിക്കാനാവില്ല. പാവങ്ങളുടെ പാര്‍ട്ടിയെയും നേതാക്കളെയും മാനിക്കാത്തവരൊന്നും പോലീസ് സേനയില്‍ വേണ്ട. കളമശേരി സബ് ഇന്‍സ്‌പെക്ടര്‍ക്ക് 24 മണിക്കൂറിനകം സസ്‌പെന്‍ഷന്‍ പ്രതീക്ഷിക്കാം. വൈകാതെ ഡിസ്മിസല്‍ ഓഡറും തേടിവരും - ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അമൃത്‌രംഗനെ സക്കീര്‍ഹുസൈന്‍ വിരട്ടുന്ന ഓഡിയോ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതിന്റെ പിന്നാലെയാണ് ജയശങ്കര്‍ സക്കീര്‍ഹുസൈനെതിരെ ആഞ്ഞടിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം - പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീര്‍ ഹുസൈന്‍. സി.പി.ഐ.(എം) കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്നങ്ങളില്‍ മുന്‍പിന്‍ നോക്കാതെ ഇടപെടും; പരിഹാരം കണ്ടെത്തും.
രണ്ടു വര്‍ഷം മുമ്പ് ഒരു ജനകീയപ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച സഖാവ് ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി ജാമ്യം കിട്ടാതെ ഏതാനും ദിവസം സബ്ജയിലില്‍ കിടന്നു. സെക്രട്ടറി സ്ഥാനത്തു നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ആ കേസ് തീര്‍ന്നിട്ടില്ല പക്ഷേ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ സക്കീറിന്റെ നിരപരാധിത്വം തെളിഞ്ഞു, വീണ്ടും ഏരിയ സെക്രട്ടറിയായി ചുമതലയേറ്റു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റിനോട് ബഹുമാനമില്ലാതെ സംസാരിച്ച കളമശേരി എസ്.ഐയെ സക്കീര്‍ സഖാവ് ഫോണില്‍ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം. തൊപ്പിയൂരി മാപ്പു പറയുന്നതിനു പകരം 'ഞാന്‍ നിഷ്പക്ഷമായേ പെരുമാറൂ' എന്ന് ശഠിച്ചത് ധിക്കാരം. 'ടെസ്റ്റ് എഴുതി പാസായതാണ്' എന്ന് പറഞ്ഞത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. സഖാക്കളെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശം. പാര്‍ട്ടി ഏരിയാ സെക്രട്ടറിയുമായുളള സംഭാഷണം റെക്കോഡ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് തികഞ്ഞ അച്ചടക്ക ലംഘനം. ഈ ധിക്കാരം വച്ചുപൊറുപ്പിക്കാനാവില്ല. പാവങ്ങളുടെ പാര്‍ട്ടിയെയും നേതാക്കളെയും മാനിക്കാത്തവരൊന്നും പോലീസ് സേനയില്‍ വേണ്ട. കളമശേരി സബ് ഇന്‍സ്‌പെക്ടര്‍ക്ക് 24 മണിക്കൂറിനകം സസ്‌പെന്‍ഷന്‍ പ്രതീക്ഷിക്കാം. വൈകാതെ ഡിസ്മിസല്‍ ഓഡറും തേടിവരും. സൂചനയാണിത് സൂചന മാത്രം...

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img img