ചെന്നൈ: പൊങ്കൽ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ തമിഴ്നാട്ടിൽ മധുര മുല്ലപ്പൂവിന്റെ വില കുതിക്കുന്നു. കിലോഗ്രാമിന് 12,000 രൂപ വരെയാണ് ഇപ്പോൾ വിപണിയിൽ വില. ......
ന്യൂഡൽഹി: വ്യാവസായിക ആവശ്യങ്ങൾക്കായി ഫാക്ടറി പരിസരങ്ങളിൽ മാത്രം ഉപയോഗിക്കുന്ന ഭാരമേറിയ യന്ത്രസാമഗ്രികളെ (Heavy Machinery) മോട്ടോർ വാഹനങ്ങളായി പരിഗണിച്ച് റോഡ് നികുതി ഈടാക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. അൾട്രാടെക് സിമന്റ് ലിമിറ്റഡും ഗുജറാത്ത് സർക്കാരും തമ്മിലുള്ള ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസ് മിത്തൽ ഉൾപ്പെട്ട ബെഞ്ചിന്റെ ഈ നിർണ്ണായക ഉത്തരവ്.
കേസിന്റെ പശ്ചാത്തലം
ഗുജറാത്തിലെ കച്ച്, രാജ്കോട്ട് എന്നിവിടങ്ങളിലെ സിമന്റ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന എക്സ്കവേറ്ററുകൾ, ഡംപറുകൾ, ലോഡറുകൾ തുടങ്ങിയവയ്ക്ക് ഏകദേശം 1.36 കോടി രൂപ റോഡ് നികുതിയും പിഴയും അടയ്ക്കണമെന്ന് സംസ്ഥാന അധികൃതർ ആവശ്യപ്പെട്ടിരുന്നു. ......
ഹൈദരാബാദ്: ഗ്രീൻ ഗോൾഡ് ആനിമേഷൻ തങ്ങളുടെ പ്രശസ്തമായ 'ചോട്ടാ ഭീം' കഥാപാത്രത്തെ ആസ്പദമാക്കി പ്രമുഖ സ്റ്റേഷനറി ബ്രാൻഡായ ഫാബർ-കാസ്റ്റൽ ഇന്ത്യയുമായി ലൈസൻസിംഗ് കരാറിൽ ഒപ്പു വെച്ചു.
കുട്ടികൾക്കായി വാട്ടർ കളറുകൾ, ക്രയോണുകൾ, സ്കെച്ച് പെന്നുകൾ തുടങ്ങി വിവിധതരം പഠന-കലാ ഉൽപ്പന്നങ്ങൾ ഈ കൂട്ടുകെട്ടിലൂടെ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രീൻ ഗോൾഡ് ആനിമേഷൻ, ചോട്ടാ ഭീമിനെ വെറും ഒരു ടെലിവിഷൻ കഥാപാത്രമെന്നതിലുപരി കുട്ടികളുടെ ക്രിയേറ്റീവ് മേഖലകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം പ്രഖ്യാപിച്ചത്. ......
ബംഗളുരു: ബെലഗാവിയിലെ ശൈത്യ കാല സമ്മേളനത്തിൽ കർണാടക നിയമസഭ പാസ്സാക്കിയ ഏഴു ബില്ലുകൾക്ക് ഗവർണർ താവർ ചന്ദ് ഗെലോട്ട് അംഗീകാരം നൽകി. എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗ നിരോധന ബില്ലിന് ഗവർണർ അംഗീകാരം നൽകുകയോ ആ ബിൽ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. ......
ലോകം മുഴുവൻ ചൊവ്വയിൽ സ്ഥലം വാങ്ങാൻ നെട്ടോട്ടമോടുമ്പോൾ, ഇന്ത്യക്കാർ ഇപ്പോഴും തിരക്കിലാണ്—തങ്ങളുടെ അയൽക്കാരൻ ഈദിന് ബിരിയാണി തരുമോ അതോ ക്രിസ്മസിന് കേക്ക് തരുമോ എന്നറിയാൻ! 2026ൽ എത്തി നിൽക്കുമ്പോൾ ഇന്ത്യയുടെ 'നാനാത്വത്തിൽ ഏകത്വം' എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് വയറും മനസ്സും നിറഞ്ഞ ഒരു 'സാംസ്കാരിക സദ്യ'യായി മാറിയിരിക്കുകയാണ്.
ഗൾഫിലെ 'വിസ'യില്ലാത്ത സ്നേഹം:
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മറുനാടൻ മലയാളികളാണ് ഈ സമാധാന സംഗീതത്തിലെ പ്രധാന 'ഡ്രമ്മർമാർ'. നാട്ടിൽ അടിപിടി ഉണ്ടാക്കാൻ ആരെങ്കിലും നോക്കിയാൽ, ഗൾഫിലുള്ളവർ ഉടനെ വീഡിയോ കോളിൽ വന്ന് പറയും: "എടാ, ഇവിടെ ഞങ്ങൾ ദീപാവലിക്ക് പത്തായം പൊട്ടിക്കുമ്പോൾ പടക്കം വാങ്ങാൻ കാശ് തരുന്നത് അപ്പുറത്തെ റൂമിലെ അബ്ദുള്ളയാണ്, അത് മറക്കണ്ട!" സൗദിയിലും ദുബായിലും ഖത്തറിലുമൊക്കെ ഇന്ത്യക്കാരൻ നടത്തുന്ന ഈ 'സദ്യ ഡിപ്ലോമസി' കണ്ട് അറബികൾ പോലും അന്തംവിട്ടു നിൽക്കുകയാണ്.
മതമൈത്രി: ഇപ്പോൾ എല്ലാ പ്ലേറ്റിലും ലഭ്യമാണ്!
ഐക്യരാഷ്ട്രസഭ മതമൈത്രി പ്രഖ്യാപിച്ചതോടെ നാട്ടിലെ തീവ്രചിന്താഗതിക്കാർക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: അനധികൃത പണമിടപാട് ആരോപണത്തിൽ ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ലോക്സഭാ സ്പീക്കർ രൂപീകരിച്ച അന്വേഷണ സമിതിക്ക് മുൻപാകെ കുറ്റപത്രത്തിന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളി. ......
ന്യൂഡൽഹി: ക്രിമിനൽ നടപടി ചട്ടത്തിലെ (CrPC) സെക്ഷൻ 319 പ്രകാരം വിചാരണാ വേളയിൽ പുതുതായി പ്രതി ചേർക്കപ്പെടുന്നവർക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായകമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വെറുമൊരു 'പ്രാഥമിക തെളിവ് എന്നതിലുപരി ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ജാമ്യം നിഷേധിക്കാവൂ എന്നും കോടതി വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
വിചാരണ നടന്നുകൊണ്ടിരിക്കെ സെക്ഷൻ 319 പ്രകാരം അധിക പ്രതികളായി ചേർക്കപ്പെട്ട മൂന്ന് പേരുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ......
ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. ......
ജമ്മു: ശ്രീ മാതാ വൈഷ്ണവോ ദേവി ഷ്രൈൻ ബോർഡിന് കീഴിലുള്ള മെഡിക്കൽ കോളേജിന്റെ (SMVDIME) പ്രവർത്തനം ആരംഭിക്കും മുൻപേ വിവാദച്ചുഴിയിൽ. 50 സീറ്റുകളിലേക്ക് നടന്ന പ്രവേശനത്തിൽ 42 സീറ്റുകളും ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിച്ചതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ കോളേജിന്റെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) റദ്ദാക്കി.
വിവാദമായ പ്രവേശന പട്ടിക
കോളേജിലെ ആദ്യ ബാച്ചിലേക്ക് നീറ്റ് (NEET) മെറിറ്റ് അടിസ്ഥാനത്തിൽ നടത്തിയ പ്രവേശനമാണ് വിവാദങ്ങൾക്ക് ആധാരമായത്. ......
മുംബൈ: ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് പർവ്വതാരോഹണ രംഗത്ത് പുതിയ ലോകറെക്കോർഡ് കുറിച്ച് ചോൻസിൻ ആങ്മോ). ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് (ഏഷ്യ), എൽബ്രസ് (യൂറോപ്പ്), കിളിമഞ്ചാരോ (ആഫ്രിക്ക) എന്നിവ കീഴടക്കുന്ന ലോകത്തിലെ ഏക കാഴ്ചപരിമിതിയുള്ള വനിത എന്ന അപൂർവ്വ നേട്ടമാണ് ഹിമാചൽ സ്വദേശിനി സ്വന്തമാക്കിയത്.
2025 ജനുവരി ആദ്യവാരം ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ (5,895 മീറ്റർ) കീഴടക്കിയതോടെയാണ് ആങ്മോ ഈ ചരിത്രനേട്ടത്തിൽ എത്തിയത്. ......