ന്യൂഡൽഹി: നിയമ വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാക്കണം എന്നും, അത് സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഒരു ഉപാധിയായി മാറണം എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സി.ആർ. ഗവായ് പറഞ്ഞു. ......
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട റോമൻ കത്തോലിക്കാ വൈദികൻ ഫാ. എഡ്വിൻ പിഗാരെസിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ......
ഇത് ജനങ്ങളുടെ കൈവശമുള്ള പണം വർദ്ധിപ്പിക്കുകയും കൂടുതൽ ചെലവഴിക്കലുകൾക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ജി.എസ്.ടി. ......
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് എംപിമാർ എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണ് വോട്ട് ചെയ്തെന്ന് ആരോപണം. തെലങ്കാന നിയമസഭാംഗവും ഭാരത് രാഷ്ട്ര സമിതി നേതാവുമായ പാഡി കൗശിക റെഡ്ഡിയാണ് കോൺഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ......
തമിഴ്നാട്ടിൽ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രണയിച്ച യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിലെന്ന് ആരോപണം. പട്ടികജാതി വിഭാഗത്തിൽപെട്ട വൈരമുത്തു എന്ന ഇരുപത്തെട്ടുകാരനെയാണ് തിങ്കളാഴ്ച്ച രാത്രിയിൽ ആറംഗ സംഘം മയിലാടുതുറൈയ്ക്ക് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ......
ഇപ്പോഴും ദുരൂഹ കഥാപാത്രമായി തുടരുന്ന മാസ്ക് മാൻ ചിന്നയ്യയ്ക്ക് ബെൽത്തങ്ങടി കോടതി ജാമ്യം നിഷേധിച്ചു. ധർമ്മസ്ഥല ക്ഷേത്ര പരിസരത്ത് നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രഹസ്യമായി മറവു ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ലൈഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നുമുള്ള അയാളുടെ വെളിപ്പെടുത്തൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ......
എട്ടുവയസുകാരിയോട് എട്ടുവയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മലപ്പുറം സ്വദേശി തമിഴ്നാട്ടിൽ അറസ്റ്റിൽ. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ(30) ആണ് താംബരത്ത് അറസ്റ്റിലായത്. ......
ന്യൂഡൽഹി: മധ്യപ്രദേശിലെ ഖജുരാഹോയിലുള്ള ജാവരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച വിഷ്ണു വിഗ്രഹം മാറ്റി സ്ഥാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പൊതുതാൽപര്യ ഹർജിയായതിനാൽ ഇത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
തലയറ്റ നിലയിലുള്ള ഏഴ് അടി ഉയരമുള്ള വിഷ്ണു വിഗ്രഹത്തിന് പകരം പുതിയ വിഗ്രഹം സ്ഥാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
രാകേഷ് ദലാൽ എന്നയാളാണ് ഹർജി സമർപ്പിച്ചത്. ......
ന്യൂഡൽഹി: മകളുടെ വിവാഹം പോലുള്ള 'നിയമപരമായ ആവശ്യങ്ങൾക്കായി' ഹിന്ദു കൂട്ടുകുടുംബത്തിന്റെ (HUF) സ്വത്ത് വിൽക്കാൻ കർതൃക്ക് (കുടുംബനാഥൻ) അധികാരമുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ സുപ്രധാന വിധിപ്രസ്താവത്തിൽ, ഇത്തരത്തിലുള്ള വിൽപ്പനയുടെ സാധുത തെളിയിക്കേണ്ട ബാധ്യത സ്വത്ത് വാങ്ങുന്ന ആൾക്കാണെന്നും, ഈ കേസിൽ അവർ അത് വിജയകരമായി നിർവഹിച്ചുവെന്നും ചൂണ്ടിക്കാട്ടി.
വിൽപ്പന നടന്നപ്പോൾ ലഭിച്ച പണത്തിന്റെ രേഖകളിൽ കർതൃയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും മകളും രണ്ട് ആൺമക്കളും ഒപ്പിട്ടിരുന്നു. ......
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയും സഹായിയും അറസ്റ്റിൽ. അസമിലെ കാംറപിലെ ഗോരോയ്മാരിയിലാണ് സംഭവം.......