'സുന്ദര പാണ്ഡ്യൻ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച മലയാളി നടിയാണ് ലക്ഷ്മി മേനോൻ. ഈ ചിത്രത്തിനെ തുടർന്ന് തുടർച്ചയായി മുൻനിര നടന്മാരോടൊപ്പം അഭിനയിക്കുകയും തമിഴിൽ വേഗത്തിൽ മുന്നേറുകയും ചെയ്ത ലക്ഷ്മി മേനോൻ പിന്നീട് കുറച്ച് വർഷത്തേക്ക് സിനിമയിൽ നിന്നും അപ്രത്യക്ഷമായി. ......
അജിത്ത് കുമാർ അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ആയിരുന്നു. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിനെ തുടർന്ന് അജിത്ത് കുമാർ വീണ്ടും അദ്ദേഹത്തിന്റെ സംവിധാനത്തിൽ തന്നെയാണ് അഭിനയിക്കാനിരിക്കുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ......
തിരുവനന്തപുരം: മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ 2026 ലെ ഇയർ പ്ലാനർ ടാഗോർ തിയേറ്റർ പരിസരത്തെ മാക്ടയുടെ സ്റ്റാളിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ ഡോ. ......
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നത് ചർച്ചയായി.സ്ത്രീകേന്ദ്രിതമായ സിനിമകൾ വിജയിക്കുമ്പോൾ അതിന്റെ നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത വിജയമായി സാധാരണവൽക്കരിക്കപ്പെടുന്നതായി ഫോറത്തിൽ നിരീക്ഷിച്ചു. സിനിമയിലെ മെയിൽ ഗെയ്സ്, മെയിൽ ഗെയ്സ് വ്യത്യാസവും ചർച്ചയിൽ പ്രധാന വിഷയമായി.സ്രേയ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ഫോറത്തിൽ ചലച്ചിത്ര എഡിറ്ററും മുൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീന പോൾ, ചലച്ചിത്ര നിരൂപകൻ ജി. ......
തിരുവനന്തപുരം: നമ്മളായി ഇരിക്കുക എന്നതാണ് ഒരു നല്ല സംവിധായികയ്ക്കുണ്ടാകേണ്ട ആദ്യ ലക്ഷണം.......

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ നിറഞ്ഞ കയ്യടിയോടെയാണ് അനുപർണ റോയ് സംവിധാനം ചെയ്ത 'സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്' കലാഭവൻ തീയേറ്ററിലെ സദസ്സ് സ്വീകരിച്ചത്. വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്കാരം നേടിയ ചിത്രം, വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ടും ആഴത്തിലുള്ള വികാരങ്ങളെ അനായാസം അവതരിപ്പിച്ചും ശ്രദ്ധേയമായി.അടഞ്ഞ വാതിലുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെ നിശ്ശബ്ദമായി നോക്കിക്കാണുന്ന ചിത്രം, നിരീക്ഷണത്തിന്റെയും അതിക്രമത്തിന്റെയും ഇടയിലുള്ള അതിരുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുംബൈ പശ്ചാത്തലമാക്കിയ സിനിമ, ഒന്നിച്ചുള്ള ജീവിതത്തിലും മനസുകൊണ്ട് തമ്മിൽ അകന്ന് നിൽക്കുന്ന നഗരജീവിതത്തിലെ ഏകാന്തതയെ അവതരിപ്പിക്കുന്നു. അഭിനേത്രിയാകാൻ ആഗ്രഹിക്കുന്ന തൂയയുടെയും അവരുടെ കൂടെ താമസിക്കാൻ എത്തുന്ന കോർപ്പറേറ്റ് ജീവനക്കാരി ശ്വേതയുടെയും ബന്ധത്തിലൂടെ കഥ പുരോഗമിക്കുന്നു. ശ്വാസംമുട്ടിക്കുന്ന ഗൃഹാന്തരീക്ഷത്തിലൂടെചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഒരു മുറി പങ്കിടുന്നവർ എന്നതിൽ കവിഞ്ഞു ജീവിതം കൊണ്ടു മുറിവേറ്റ അവർക്കിടയിൽ പതിയെ അതിജീവനത്തിന്റെ ഒരുമയും ഐക്യവും നാമ്പിടുന്നു. പ്രദർശനത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷനിൽ അനുപർണ റോയ് പ്രേക്ഷകരുമായി സംവദിച്ചു. ......
തിരുവനന്തപുരം: തീവ്രമായ ഭാവനയുടെയും സത്യത്തിൻ്റെയും പ്രകാശത്തിലേക്ക് നയിക്കുന്ന സിനിമയുടെ പരിവർത്തന ശേഷിയെക്കുറിച്ചുള്ള പ്രതിഫലനമാണ് 'സിനിമ മെറ്റമോർഫോസിസ്'. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിമായ സിനിമ മെറ്റമോർഫോസിസ് കാഴ്ചയുടെ വിസ്മയം തീർക്കുകയാണ്. ഐഎഫ്എഫ്കെയ്ക്ക് വേണ്ടി സ്റ്റുഡിയോ ഈക്സോറസ് നൈസർഗ്ഗികമായ ഒരു ഉപമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരുട്ടിൽ നിന്ന് ഉണർന്ന് പ്രകാശത്തിലേക്ക് ആകർഷിക്കപ്പെട്ട് തിളക്കമുള്ള ഒരു തുമ്പിയായി മാറുന്ന കുഴിയാനയുടെ ജീവിതചക്രവുമായി സിനിമയുടെ പരിവർത്തനത്തെ ഇവിടെ സമാന്തരപ്പെടുത്തുന്നു. ഐഎഫ്എഫ് കെയുടെ പ്രതീകാത്മകമായ പാവ രൂപത്തിലൂടെയാണ് പ്രകാശം ഇവിടെ അവതരിപ്പിക്കുന്നത്. ......
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് ചിത്രം ‘നിനോ’ ആദ്യ ദിനം പ്രേക്ഷകരുടെ ഹൃദയം കവർന്നു. സംവിധായിക പോളിൻ ലോക്വിൻ്റെ വൈകാരികവും മനഃശാസ്ത്രപരവുമായ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.തിയഡോർ പെല്ലെറിൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി കാൻസർ രോഗം സ്ഥിരീകരിക്കുന്ന ഒരു യുവാവിന്റെ മാനസിക സംഘർഷങ്ങളെ തീവ്രമായി അവതരിപ്പിക്കുന്നു. രോഗനിർണയം പ്രിയപ്പെട്ടവരുമായി പങ്കുവെക്കാനുള്ള അയാളുടെ ബുദ്ധിമുട്ടുകളും ചികിത്സയുടെ ആരംഭത്തിൽ അയാൾ നേരിടുന്ന വൈകാരിക തകർച്ചയുമെല്ലാം ലോക്വെ അതിസൂക്ഷ്മമായ ദൃശ്യഭാഷയിലൂടെ പകർത്തിയിട്ടുണ്ട്. സിനിമയുടെ ഛായാഗ്രഹണം കഥാപാത്രങ്ങളുടെ വൈകാരിക നിലയിലേക്ക് പ്രേക്ഷകരെ ആഴത്തിൽ കൂട്ടിക്കൊണ്ടുപോകുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ചിത്രം ഹൃദയസപർശിയും ആഴത്തിൽ പതിയുന്നതും ആയിരുന്നുവെന്ന ഒറ്റ ഉത്തരമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ......

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തര സിനിമകൾക്ക് വേദിയാകുമ്പോൾ, മനുഷ്യത്വത്തിൻ്റെ മഹത്തായ സന്ദേശവുമായി മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്റർ പരിസരം ശ്രദ്ധാകേന്ദ്രമാകുന്നു.
സിനിമ സിരകളിലൊഴുകുന്ന ആവേശത്തിനൊപ്പം, സഹജീവികൾക്കായി ജീവൻ്റെ തുള്ളികൾ പകർന്നുനൽകാൻ ആഹ്വാനം ചെയ്യുന്ന 'സിനി ബ്ലഡ്' രക്തദാന അവബോധ പരിപാടിയാണ് ടാഗോറിൽ ഒരുക്കിയിട്ടുള്ളത്.
കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, കേരള പോലീസിൻ്റെ 'പോൾ ബ്ലഡ്' വിഭാഗം, കേരള ചലച്ചിത്ര അക്കാദമി എന്നിവ സംയുക്തമായി ഒരുക്കുന്ന ഈ ജീവൻരക്ഷാ ദൗത്യം, ചലച്ചിത്ര ആസ്വാദനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ഓർമ്മിപ്പിക്കുന്ന വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ വർഷം ടാഗോർ തിയറ്റർ കോമ്പൗണ്ടിൽ തുടക്കം കുറിച്ച ഈ സംരംഭം, ഇത്തവണ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയും ജനപങ്കാളിത്തത്തോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സന്നദ്ധ രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങളും ഭയങ്ങളും മാറ്റിയെടുക്കുക, ഒരു ബ്ലഡ് ബാങ്കിൽ നടക്കുന്ന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിനി ബ്ലഡ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം ടാഗോർ തിയറ്റർ കോമ്പൗണ്ടിൽ തുടക്കം കുറിച്ച ഈ സംരംഭം, ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, കേന്ദ്രസർക്കാരിൻ്റെ പ്രതിനിധികൾ മേളയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നു എന്നുള്ളതും സിനി ബ്ലഡിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.12 മുതൽ 19 വരെ രാവിലെ 10 മുതൽ ഉച്ച 1 വരെ കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ടീമിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടത്തുന്നുണ്ട്.
കേരളത്തിൽ പ്രതിവർഷം ഏകദേശം 6 ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. ......