കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേരിടുന്നത് വലിയ പ്രതിസന്ധി. മുസ്ലീം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രാദേശിക നേതാക്കൾ മത്സരിക്കാൻ തീരുമാനിച്ചതാണ് യുഡിഎഫ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്. ഡിസിസി ട്രഷററും യുഡിഎഫിന്റെ പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിപ്പിക്കാനായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ തീരുമാനം. ......
തിരുവനന്തപുരം.: ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ലഭിച്ച ശിക്ഷയിൽ തൃപ്തരല്ലെന്ന് കുടുംബം.......
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. മുപ്പത് വർഷം കഠിനതടവ് അനുഭവിച്ചതിന് ശേഷമാണ് പ്രതി സന്ദീപ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരിക. ......
കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറയുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.......
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലം ജില്ലയിലെ മന്ത്രിമാർ കടുത്ത പോരാട്ടത്തിലേക്ക്. ജില്ലയിലെ 11 മണ്ഡലങ്ങളിലും മത്സരം മുറുകുമെങ്കിലും മൂന്ന് മന്ത്രിമാർ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. ......
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി.......
തിരുവനന്തപുരം: എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി കെ.ബി.ഗണേശ് കുമാർ. താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനം തനിക്ക് അത്ര വലിയ കാര്യമല്ലെന്നും എൻ.എസ്.എസ് നേതൃത്വത്തിൽ നിന്ന് മാറ്റിയതുകൊണ്ട് ജനങ്ങൾ തന്നെ കൈവിടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
"താനൊരു മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവർത്തകനാണ്. ......
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. കേസിൽ നേരിട്ട് പങ്കെടുത്ത നാല് പേരെയാണ് മുണ്ടക്കയത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. ......
കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുലാണ് കൊല്ലപ്പെട്ടത്.......

ചവറ നീണ്ടകരയിൽ സ്ഥാപിക്കപ്പെട്ടിരുന്ന കേരള മാരിടൈം ഇൻസ്റ്റിറ്റൂട്ട് 45 വർഷത്തേക് സ്വകാര്യ കൺസോർഷ്യത്തിന് നൽകിയതിൽ പ്രതിഷേധിച്ച് UDFമാർച്ച് നടത്തി..ഷിബു ബേബി ജോണ് ഇതിനെ കടുത്ത ഭാഷയില് പ്രതികരിക്കുകയുണ്ടായി.
"പേറ്റുനോവ് അറിഞ്ഞവർക്കേ വേർപാടിന്റെ വേദനയുണ്ടാകൂ..."
പത്തു വർഷം മുമ്പ്, 35 കോടി രൂപയുടെ നിക്ഷേപത്തിൽ നമ്മുടെ മണ്ണിൽ പടുത്തുയർത്തിയ സ്വപ്നമാണ് ചവറ നീണ്ടകരയിലെ കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്. ദക്ഷിണേന്ത്യയിലെ തന്നെ മാരിടൈം ഭൂപടത്തിൽ തലയുയർത്തി നിൽക്കേണ്ടിയിരുന്ന നമ്മുടെ ഈ അഭിമാനസ്ഥാപനം ഇന്ന് ആർക്കോ വേണ്ടി തീറെഴുതപ്പെട്ടിരിക്കുന്നു!
ഈ സ്ഥാപനത്തിൽ ആരംഭിക്കേണ്ടിയിരുന്ന കോഴ്സുകളിലൂടെ നമ്മുടെ കുട്ടികൾക്ക് സീമാൻ, ഡെക്ക് കേഡറ്റ്, തേർഡ് ഓഫീസർ, തേർഡ് എഞ്ചിനീയർ, ചീഫ് ഓഫീസർ, ക്യാപ്റ്റൻ എന്നീ ജോലികളിൽ ലഭിക്കാവുന്ന ശമ്പളം ഒന്നര ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ്.
ഇക്കഴിഞ്ഞ 10 വർഷം ഈ സ്ഥാപനം കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ എത്രയോ ആയിരം കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു! എത്രയോ മക്കൾ ഇന്ന് വിദേശക്കപ്പലുകളിൽ ഉന്നത ജോലികളിൽ ഇരിക്കുമായിരുന്നു!
നമ്മുടെ നികുതിപ്പണത്തിൽ പടുത്തുയർത്തിയ, പൊതുഖജനാവിലെ 35 കോടി രൂപയുടെ പൊതുമുതൽ ഇന്ന് ആരും അറിയാത്ത ഏതോ ഒരു സ്വകാര്യ കൺസോർഷ്യത്തിന് 45 വർഷത്തേക്ക് അടിയറവ് വയ്ക്കുമ്പോൾ തകർക്കപ്പെടുന്നത് ചവറയിലെയും കേരളത്തിലെയും സാധാരണക്കാരായ മനുഷ്യരുടെ പ്രതീക്ഷകളാണ്.
നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയും സ്വകാര്യലാഭത്തിനായി പൊതുമുതൽ വിട്ടുകൊടുക്കുകയും ചെയ്യുന്ന ഈ നിലപാട് ചവറയോടുള്ള ചതിയാണ്, കേരളത്തിലെ യുവതയോടുള്ള വഞ്ചനയാണ്. ......