02:01am 26 June 2026
NEWS
വഖഫ് ഭേദഗതിയിൽ : 'ഇന്ത്യ' സഖ്യത്തിൻറെ കടുത്ത എതിർപ്പ് മറികടന്ന് ബിൽ ലോക്‌സഭയിൽ പാസ്സാക്കി
03/04/2025  09:07 AM IST
സുരേഷ് വണ്ടന്നൂർ
വഖഫ് ഭേദഗതിയിൽ : ഇന്ത്യ സഖ്യത്തിൻറെ കടുത്ത എതിർപ്പ് മറികടന്ന് ബിൽ ലോക്‌സഭയിൽ പാസ്സാക്കി:

രാഷ്ട്രീയമായ  അസ്വാരരസ്യങ്ങളും, ഭിന്നതയും നിറഞ്ഞ വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 'ഇന്ത്യ' സഖ്യത്തിലെ പാർട്ടികൾ ശക്തമായ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തിയപ്പോഴും, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അതിന്മേൽ ഉറച്ചുനിന്നു. ന്യൂനപക്ഷകാര്യ മന്ത്രിയായ കിരൺ റിജിജു ബിൽ അവതരിപ്പിച്ചപ്പോൾ സഭയിൽ കടുത്ത വാദവിവാദങ്ങൾ ഉണ്ടായി.

പ്രതിപക്ഷ ഭേദഗതികൾ വോട്ടെടുപ്പിലൂടെ തള്ളിയശേഷം, ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ ആവശ്യകതയും പ്രസക്തിയും വിശദീകരിച്ച് ശക്തമായ പ്രതികരണമാണ് നൽകിയത്. തമിഴ്നാട്ടിലെ തിരുചെന്തുറൈ ക്ഷേത്രഭൂമി പോലുള്ള സ്ഥലങ്ങൾ വഖഫ് ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബില്ലിന് അനുകൂല നിലപാടുമായി ക്രിസ്ത്യൻ സംഘടനകളും രംഗത്തുവന്നു. കെ.സി.ബി.സി, കാത്തലിക് ബിഷപ്പ്‌സ് കൗൺസിൽ, കാത്തലിക് കോൺഗ്രസ് തുടങ്ങിയവയുടെ പിന്തുണ അമിത് ഷാ സഭയിൽ പ്രത്യേകം ഉദ്ധരിച്ചു. മുനമ്പം പോലെ ചില പ്രദേശങ്ങളിൽ ക്രൈസ്തവരുടെ ഭൂമിസ്വത്ത് ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ഇവരുടെ പിന്തുണ നിർണായകമായി കണക്കാക്കപ്പെടുന്നു.

എങ്കിലും ബില്ല് മതപരമായ വിഷയമാകുന്നതിനാൽ അമുസ്ലിം അംഗങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. വഖഫ് കൗൺസിലിലും സ്റ്റേറ്റ് ബോർഡുകളിലും ഇനി അമുസ്ലിം അംഗങ്ങൾ ഇടപെടരുതെന്ന വ്യവസ്ഥ കർശനമാണ്.

കോൺഗ്രസ്സ് നേതാവ് കെ.സി. വേണുഗോപാൽ, മുസ്ലിം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ ബില്ലിനെ ന്യൂനപക്ഷ വിരുദ്ധമാണെന്നും ഭാവിയിൽ ക്രിസ്ത്യൻ, ജൈന, സിഖ് സമുദായങ്ങൾക്കും ഇതുപോലുള്ള സാഹചര്യം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

ഇത് സംബന്ധിച്ച് രാഷ്ട്രീയ, മത സമൂഹങ്ങളിൽ എതിർപ്പുകൾ കടുക്കുകയാണ്. ഇനി രാജ്യമാകെ ഈ ഭേദഗതിയുടെ സാമൂഹിക, നിയമ, പ്രത്യാഘാതങ്ങൾ എങ്ങോട്ടെത്തുമെന്നതിലേയ്ക്ക് രാഷ്ട്രീയശ്രദ്ധ പോവുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img