
ദോഹ: അന്താരാഷ്ട്ര ജീവകാരുണ്യ ദിനാചരണത്തിന്റെ (സെപ്റ്റംബർ 5) ഭാഗമായി, താൽക്കാലിക ആശ്വാസ നടപടികൾക്കപ്പുറം സുസ്ഥിര വികസനത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഖത്തർ. ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS), ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് (QFFD) തുടങ്ങിയ പ്രമുഖ ജീവകാരുണ്യ സ്ഥാപനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ഖത്തർ ആശ്വാസമെത്തിക്കുന്നത്.
മനുഷ്യരെ സ്വയം പര്യാപ്തരാക്കുന്ന സമഗ്ര വികസന പദ്ധതികൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് ഖത്തർ ചാരിറ്റി ഡെപ്യൂട്ടി സി.ഇ.ഒ നവാഫ് അൽ ഹമ്മാദി, ഖത്തർ ന്യൂസ് ഏജൻസിക്ക് (QNA) നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.92.5 കോടി ഖത്തറി റിയാൽ ചെലവിൽ 14,000-ത്തിലധികം വികസന പദ്ധതികൾ പൂർത്തിയാക്കി. 1.1 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കൂടാതെ 64.5 കോടി റിയാൽ ചെലവിൽ 391 അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.2026 ജൂലൈ വരെയുള്ള കണക്കനുസരിച്ച് 44 രാജ്യങ്ങളിലായി 57.3 കോടി റിയാലിന്റെ 11,114 വികസന പദ്ധതികൾ പൂർത്തിയാക്കി. 31 രാജ്യങ്ങളിൽ 23.6 കോടി റിയാലിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടപ്പിലാക്കി.അനാഥർ, വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ എന്നിവരെ സംരക്ഷിക്കുന്ന പദ്ധതിയിലൂടെ 2,25,000-ത്തിലധികം ആളുകളെയാണ് ഖത്തർ ചാരിറ്റി പരിപാലിക്കുന്നത്.ദാരിദ്ര്യത്തിന്റെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനും, വ്യക്തികളെ സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ അഞ്ചുവർഷ തന്ത്രപ്രധാന പദ്ധതിക്ക് രൂപം നൽകി.63 രാജ്യങ്ങളിലായി 520 കോടി റിയാൽ ചെലവഴിച്ച് 9.4 കോടി ആളുകൾക്ക് സഹായമെത്തിച്ചു.52.5 കോടി റിയാൽ ചെലവിൽ 458 പദ്ധതികൾ പൂർത്തിയാക്കി. ഇതിൽ 59 ശതമാനം തുകയും പുനരധിവാസത്തിനും സുസ്ഥിര വികസനത്തിനുമാണ് വിനിയോഗിച്ചത്.ഗാസ, സുഡാൻ, സിറിയ, യമൻ തുടങ്ങിയ മേഖലകൾക്കാണ് പ്രാഥമിക പരിഗണന നൽകുന്നത്. 2025-ൽ ഗാസയിൽ മാത്രം 5.1 കോടി യു.എസ് ഡോളറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുമായി കൈകോർത്ത്, പ്രതിസന്ധികളിൽ അടിയന്തര സഹായം നൽകുന്നതിനൊപ്പം ദീർഘകാല പുനരധിവാസം ഉറപ്പാക്കുന്ന ആഗോള മാതൃകയാണ് ഖത്തർ കാഴ്ചവെക്കുന്നത്.











