
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നാല് ദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകാനൊരുങ്ങുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും രംഗത്തെത്തി. ഇരു കക്ഷികൾക്കും രണ്ട് അംഗങ്ങൾ വീതമാണുള്ളത്.
ഇതിനുമുമ്പ് അഞ്ച് അംഗങ്ങളുള്ള കോൺഗ്രസ്–ഡിഎംകെ സഖ്യം വിജയിയുടെ പാർട്ടിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതോടെ വിജയ്‌ക്ക് പിന്തുണയുള്ള എംഎൽഎമാരുടെ എണ്ണം 117 ആയി ഉയർന്നു. രണ്ട് അംഗങ്ങളുള്ള വിസികെയും വിജയ് പക്ഷത്തേക്ക് എത്തുമെന്ന സൂചനകളുണ്ട്. പിന്തുണ ഉറപ്പായാൽ വിജയ് ഉടൻ ഗവർണർ രാജേന്ദ്ര അർലേക്കറെ കാണുമെന്നാണ് വിവരം.
അതേസമയം, വിജയ് അധികാരത്തിലെത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ അപ്രതീക്ഷിത രാഷ്ട്രീയ ധാരണ രൂപപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. നേരത്തെ, ആവശ്യമായ ഭൂരിപക്ഷം രേഖാമൂലം തെളിയിക്കാനാകാത്തതിനെ തുടർന്ന് സർക്കാർ രൂപീകരിക്കാനുള്ള വിജയ്‌യുടെ അവകാശവാദം ഗവർണർ തള്ളിയിരുന്നു.










