
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് അടുത്ത രണ്ടാഴ്ചക്കുള്ളിൽ മിഡിൽ ഈസ്റ്റ് സന്ദർശിക്കാനിരിക്കെ ട്രംപിന്റെ മകൻനേതൃത്വം നൽകുന്ന ട്രംപ് ഓർഗനൈസേഷൻ ഖത്തറിലും ദുബൈയിലും ബിസിനസ് കരാറുകളിൽ ഒപ്പുവച്ചു.ഖത്തറിൽ ട്രംപ് ബ്രാൻഡഡ് ഗോൾഫ് കോഴ്‌സിനും ആഡംബര ഭവന പദ്ധതിക്കുമാണ് കരാറുകൾ ഒപ്പിട്ടത്.
റിയൽ എസ്റ്റേറ്റ് കമ്പനിയായ ഖത്തരി ദിയാറുമായി പങ്കാളിത്തത്തിലാണ്ഖത്തറിലെ പദ്ധതിനടപ്പാക്കുന്നത്. ഗോൾഫ് കോഴ്‌സ് "മനോഹരവും" "സമുദ്രത്തിന് മുകളിലും" ആയിരിക്കുമെന്ന് ട്രമ്പിന്റെ മകൻ എറിക് ട്രംപ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.കുടുംബ ബിസിനസ്സ് നടത്തുന്ന പ്രസിഡന്റിന്റെ മകൻ എറിക് ട്രംപ്, ക്രിപ്‌റ്റോകറൻസി കോൺഫറൻസിൽ പങ്കെടുക്കുന്നതിനും യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ ട്രംപ് ബ്രാൻഡഡ് ടവർ ഉൾപ്പെടെയുള്ള റിയൽ എസ്റ്റേറ്റ് വികസനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായിദുബായിസന്ദർശനത്തിലാണ്.സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നീ രാജ്യങ്ങളുടെ യുഎസ് സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെയ് 13 മുതൽ 16 വരെ മിഡിൽ ഈസ്റ്റ് സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞു.











