06:54am 29 April 2026
NEWS
കേരളത്തിലെ എസ്ഐആർ താൽക്കാലികമായി നിർത്തണമെന്ന ഹർജികൾ സുപ്രീം കോടതി അടിയന്തിരമായി പരി​ഗണിക്കും
21/11/2025  02:02 PM IST
NILA
കേരളത്തിലെ എസ്ഐആർ താൽക്കാലികമായി നിർത്തണമെന്ന ഹർജികൾ സുപ്രീം കോടതി  അടിയന്തിരമായി പരി​ഗണിക്കും

ന്യൂഡൽഹി: കേരളത്തിൽ നടന്നു വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം താൽക്കാലികമായി നിർത്തണമെന്ന ആവശ്യം സുപ്രീം കോടതി  അടിയന്തിരമായി പരിഗണിക്കും..സംസ്ഥാന സർക്കാരും വിവിധ പാർട്ടികളും നൽകിയ നാല് ഹർജികളെ അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇക്കാര്യത്തിൽ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകി. ഹർജികളിൽ വിശദമായ വാദം നവംബർ 26ന് നടക്കും.

ഇത്തരം നടപടികളിനെതിരെ ഉത്തർപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നും ഹർജികൾ വന്നിട്ടുണ്ടെങ്കിലും, കേരളവുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണ് നവംബർ 26ന് ആദ്യം പരിഗണിക്കുകയെന്ന് ബെഞ്ച് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ ഹർജികൾ ഡിസംബർ മാസം കേൾക്കും.

കേരളത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുകയാണെന്നും അതിന്റെ പശ്ചാത്തലത്തിൽ ഇടപെടലിനായി അടിയന്തിര പരിഗണന ആവശ്യപ്പെട്ടതിനെ തുടർന്ന് പരിഗണന തീയതി നിശ്ചയിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു.

സംസ്ഥാന സർക്കാർ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഹർജികൾ നൽകിയിരിക്കുന്നത്. കപിൽ സിബൽ, രഞ്ജിത് കുമാർ, ഹാരിസ് ബീരാൻ ഉൾപ്പെടെയുള്ള പ്രമുഖ അഭിഭാഷകർ വിവിധ കക്ഷികൾക്കായി കോടതിയിൽ ഹാജരായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img