
കോഴിക്കോട്: മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പിതാവുമായി ഉണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. കോഴിക്കോട് വെള്ളിപറമ്പ് മാക്കിനിയാട്ട് വീട്ടിൽ ശശിധരൻ (64) ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഭിറാം (29)നെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ അഭിറാമിനെ ശശിധരൻ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം. ഇതിനിടെ തടിക്കഷണം ഉപയോഗിച്ച് അഭിറാം പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ശശിധരൻ മരണപ്പെട്ടു. അഭിറാം മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തുകയും പിതാവുമായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.









