
ആലപ്പുഴ : കോട്ടയം അതിരമ്പുഴ സ്വദേശിനിയയായ ജെയ്നമ്മയുടെ തിരോധാന കേസ്സിൽഅന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ,ചേർത്തല സ്വദേശിനിയായ സിന്ധുവിൻ്റെ തിരോധാനവും പുനരന്വോഷണത്തിലേക്ക് ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വള്ളാകുന്നത്ത് വെളി സിന്ധു (43) വിനെ കാണാതായ കേസാണ് വീണ്ടും അന്വോഷിക്കുന്നത്ജെയ്നമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലയ സെബാസ്റ്റ്യന് ചേർത്തലയിൽ നിന്ന് കാണാതായ മറ്റ് രണ്ട് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് അന്വോഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ സിന്ധുവിൻ്റെ തിരോധാനവും അന്വോഷണത്തിൻ്റെ ഭാഗമാകുന്നത് .2020 ഒക്ടോബർ 19-ന് കാണാതായ തിരുവിഴയിൽ നിന്ന് കാണാതായ സിന്ധുവിൻ്റെ അർത്തുങ്കൽ പൊലീസ് നാലു വർഷം മുൻപ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ പശ്ചാതലത്തിലാണ്ഈ കേസ് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വീണ്ടും പുനപരിശോധിക്കുന്നത് മകളുടെ വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് സിന്ധു ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞുപോയത് .പിന്നീട് തിരികെയെത്താത്തതിനെ തുടർന്ന് മകൾ അർത്തുങ്കൽ പൊലിസിൽ പരാതി നൽകുകയായിരുന്നു അന്വോഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തിയതായി കണ്ടെത്തി. പിന്നിട് എവിടേക്ക് പോയെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
Photo Courtesy - Google











