
ചാവറ കൾച്ചറൽ സെന്ററും കൊച്ചിൻ ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ഷാജി എൻ കരുൺ അനുസ്മരണം ശ്രീവാളൻ ജെ മേനോൻ മുഖ്യപ്രഭാഷണം നടത്തുന്നു.എൻ അളഗപ്പൻ, അജയകുമാർ എസ്, എൻ രാമചന്ദ്രൻ എന്നിവർ സമീപം.
സിനിമയുടെ സന്ദർഭങ്ങളെ മാത്രം തന്ന് , കവിതകളെ ചിട്ടപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം ഷാജി എൻ കരുൺ തന്നിരുന്നു. അദ്ദേഹത്തിന്റെ പല സിനിമകൾക്കും പാട്ടുകൾ ചിട്ട പ്പെടുത്തിയപ്പോൾ അത് അനുഭവിച്ചിരുന്നുവെന്ന് ശ്രീവൽസൻ ജെ മേനോൻ പറഞ്ഞു.കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച ഷാജി എൻ കരുൺ അനുസ്മരണം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സിനിമ ഒരു കഥപറച്ചിലിനപ്പുറം ഒരു ദൃശ്യാനുഭവമാണെന്ന് നമ്മെ പഠിപ്പിച്ച കലാകാരനായിരുന്നു ഷാജി എൻ. കരുൺ. ഛായാഗ്രാഹകനായും സംവിധായകനായും അദ്ദേഹം സൃഷ്ടിച്ച ഓരോ ഫ്രെയിമും കവിതാപൂർണമായിരുന്നുവെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ശ്രീ അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സംവിധായകനെ മാത്രമല്ല, സിനിമയെ ഒരു ആത്മാന്വേഷണമായി കണ്ട ഒരു മഹത്തായ കലാകാരനെയാണ് ഷാജി എൻ കാരുണിലൂടെ കാണുന്നത്.. അദ്ദേഹത്തിന്റെ സൃഷ്ടികൾ എന്നും നമ്മളോടൊപ്പം നിലനിൽക്കുകയും പുതിയ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ലളിതകലാ അക്കാദമി മുൻ സെക്രെട്ടറിയും ചിത്രകാരനുമായ അജയകുമാർ എസ് പറഞ്ഞു.പ്രശസ്ത ഛായാഗ്രാഹകൻ എൻ അളഗപ്പൻ, പി ജെ ചെറിയാൻ, എന്നിവർ അനുസ്മരണം നടത്തി.കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി എ ബാലചന്ദ്രൻ, എം രാമചന്ദ്രൻ ,ബിനു രാജ് എന്നിവർ പ്രസംഗിച്ചു.പിറവി, വാനപ്രസ്ഥം സിനിമകൾ പ്രദർശിപ്പിച്ചു.
Photo Courtesy - Google








