04:41pm 19 May 2026
NEWS
പത്തു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിന്റെ നോർത്ത് ​ഗേറ്റ് തുറന്നു
19/05/2026  01:56 PM IST
nila
പത്തു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിന്റെ നോർത്ത് ​ഗേറ്റ് തുറന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് ഒരു ദശാബ്ദത്തിനുശേഷം വീണ്ടും തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റിയശേഷമാണ് പ്രവേശനം സാധ്യമാക്കിയത്. “സമര കവാടം” എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗേറ്റ് പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു.

ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കുറച്ചുകാലം ഗേറ്റ് തുറന്നിരുന്നെങ്കിലും പിന്നീട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും അടച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന നടപടിയെ “ജനങ്ങൾക്ക് സെക്രട്ടേറിയറ്റിലേക്കുള്ള സ്വാതന്ത്ര്യ പ്രവേശനത്തിന്റെ പ്രതീകം” എന്നാണ് കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ വിശേഷിപ്പിച്ചത്. സെക്രട്ടേറിയറ്റിനെ ജനങ്ങളിൽ നിന്ന് അകറ്റി “രാവണൻ കോട്ട” പോലെയാക്കി മാറ്റിയ സമീപനത്തിൽ നിന്ന് മോചനം നേടുകയാണെന്ന് നേതാക്കൾ അവകാശപ്പെട്ടു. പൊതുജനങ്ങളെ അധികാര കേന്ദ്രങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള മുൻ ഭരണകൂടത്തിന്റെ നിലപാടിനോട് വ്യത്യസ്തമായ ഭരണരീതിയാണ് ഇപ്പോഴുള്ള യുഡിഎഫ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും അവർ പറഞ്ഞു.

ജനങ്ങളോടൊപ്പം സൗഹൃദപരമായ സമീപനം സ്വീകരിക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് നോർത്ത് ഗേറ്റ് വീണ്ടും തുറന്നതെന്നും നേതാക്കൾ വ്യക്തമാക്കി. ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാകും ഗേറ്റിലൂടെ പ്രവേശനം അനുവദിക്കുകയെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img