
തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും അദ്ദേഹത്തിൻ്റെ പേരിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം രണ്ടു തട്ടിൽ ആയത് എങ്ങനെയെന്ന് നോക്കൂ!
വോട്ട് ചെയ്യുന്ന ദിവസമാണ് വീണ്ടും വിവാദം. ഒരു വശത്ത് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് രാഹുലിനെതിരെയുള്ള രണ്ടാമത്തെ ലൈംഗികാരോപണ പരാതി "രാഷ്ട്രീയ പ്രേരിതമാണെന്നും വെൽഡ്രാഫ്റ്റഡ് പെറ്റീഷനാണെന്നും" പറയുന്നു. മറുവശത്ത്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ നിലപാടിനെ തള്ളിക്കളഞ്ഞ്, "പരാതി രാഷ്ട്രീയപ്രേരിതമല്ല, അത് വെൽഡ്രാഫ്റ്റഡ് തന്നെയാണ്" എന്ന് പറയുന്നു.
പുറത്താക്കിയ ഒരാളുടെ പേരിൽ വോട്ടെടുപ്പ് ദിവസം രണ്ട് പ്രധാന നേതാക്കൾ പരസ്യമായി തല്ലുകൂടിയതിൻ്റെ കഥയാണ് ഇത്!
ഇതിനിടയിൽ, മുഖ്യമന്ത്രി പിണറായി വിജയൻ കിട്ടിയ അവസരം മുതലെടുത്ത് "സ്ത്രീലമ്പടന്മാരെ ന്യായീകരിക്കുന്നത് പൊതുസമൂഹം അംഗീകരിക്കില്ല" എന്ന് വിമർശിക്കുകയും ചെയ്തു.
ഒരു പാർട്ടിയുടെ രണ്ട് പ്രധാന നേതാക്കൾ ഒരു വിഷയത്തിൽ പരസ്യമായി ഏറ്റുമുട്ടുമ്പോൾ, പുറത്തുള്ളവർക്ക് ചിരിക്കാനുള്ള വക കിട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!
'പോയയാളുടെ പേര് പറഞ്ഞ് കോൺഗ്രസ്സിൽ പോര്;
ഒരാൾ 'വെൽ ഡ്രാഫ്റ്റഡ്', മറ്റേയാൾ 'രാഷ്ട്രീയ'വും! വോട്ടെടുപ്പ് ദിവസം ഒരു ചിരി സമ്മാനിച്ച് സണ്ണി ജോസഫും വി.ഡി.സതീശനും'
ചിരിക്കാനുള്ള വക നൽകിയ മറ്റ് സംഭവങ്ങൾ:
യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ്: ആദ്യഘട്ട പോളിംഗ് ദിനത്തിൽ ദിലീപിന് നീതി കിട്ടിയെന്ന് പ്രതികരിച്ച് പാർട്ടിയെ വെട്ടിലാക്കിയത്. (പിന്നീട് തിരുത്തി!)
രമേശ് ചെന്നിത്തല:
പുറത്താക്കിയവനെപ്പറ്റി എന്തിനാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ് തടിതപ്പി!
ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച പോലെ നന്നായില്ലെങ്കിൽ, ഈ 'വിഴുപ്പലക്കൽ' ഒരു വലിയ കോമഡി ഷോയായി മാറുമെന്നുറപ്പാണ്!











