
ദോഹ: രാജ്യത്തെ കമ്പനികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം (MOCI). നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.ദോഹ: രാജ്യത്തെ കമ്പനികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം (MOCI). നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
കമ്പനിയുടെ മൂലധനത്തിൽ 10 ശതമാനത്തിലധികം ഓഹരിയുള്ള ഏതൊരു പങ്കാളിക്കും കമ്പനിയുടെ നിയമലംഘനങ്ങളെക്കുറിച്ച് മന്ത്രാലയത്തിൽ പരാതി നൽകാം.പരാതി ലഭിച്ചാൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തും. വിശദീകരണം നൽകാൻ ഹാജരാകാത്തവർക്ക് ഒരു അവസരം കൂടി നൽകും. എന്നിട്ടും സഹകരിച്ചില്ലെങ്കിൽ നിയമത്തിലെ 324-ാം വകുപ്പ് പ്രകാരം നടപടിയെടുക്കും.
ഔദ്യോഗിക മുന്നറിയിപ്പും താക്കീതും നൽകും.
ബോർഡ് അംഗങ്ങളെയോ മാനേജർമാരെയോ സ്ഥാനത്തുനിന്ന് താൽക്കാലികമായി നീക്കും.
പ്രതിദിനം 10,000 റിയാലോ അതിലധികമോ പിഴ.
മൊത്തം പിഴ 10 ലക്ഷം റിയാൽ വരെയാകാം.
ഈ നടപടികൾ കമ്പനിയെ അറിയിക്കുന്നതോടൊപ്പം തന്നെ പൊതുജനമധ്യത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. ബിസിനസ് സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ സ്റ്റേക്ക്‌ഹോൾഡർമാരും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.











