
ദോഹ/ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന അന്താരാഷ്ട്ര പാർലമെന്ററി യൂണിയന്റെ (IPU) 152-ാമത് ജനറൽ അസംബ്ലിയിൽ ഖത്തർ അവതരിപ്പിച്ച നിർണ്ണായക പ്രമേയം ലോകരാഷ്ട്രങ്ങൾ ഐകകണ്ഠ്യേന അംഗീകരിച്ചു. മധ്യേഷ്യയിലും മറ്റ് ലോകരാജ്യങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനും വെടിനിർത്തൽ കരാറുകൾ നടപ്പിലാക്കുന്നതിനും പാർലമെന്റുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്ന പ്രമേയമാണ് അംഗീകരിക്കപ്പെട്ടത്.
ഐ.പി.യു ജനറൽ അസംബ്ലിയുടെ അജണ്ടയിൽ ഒരു അറബ് രാജ്യം സമർപ്പിച്ച പ്രമേയം ആവശ്യമായ വോട്ടുകൾ നേടി ഉൾപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.മധ്യേഷ്യയിലും മറ്റ് മേഖലകളിലും സമാധാനം കൈവരിക്കുന്നതിനും വെടിനിർത്തൽ കരാറുകൾ ഉയർത്തിപ്പിടിക്കുന്നതിനും ഏകോപിത പാർലമെന്ററി ശ്രമങ്ങളുടെ അടിയന്തര ആവശ്യം" എന്ന തലക്കെട്ടിലായിരുന്നു ഖത്തറിന്റെ പ്രമേയം. ഖത്തർ ശൂറ കൗൺസിൽ അവതരിപ്പിച്ച ഈ വിഷയം വൻ ഭൂരിപക്ഷത്തോടെയാണ് അജണ്ടയിൽ ഇടംപിടിച്ചത്. സമാധാന ശ്രമങ്ങളിൽ പാർലമെന്ററി നയതന്ത്രത്തിനുള്ള പ്രാധാന്യം ഈ വിജയം അടിവരയിടുന്നു.ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചു. ശൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കറും ഐ.പി.യു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ഹംദ ബിന്ത് ഹസ്സൻ അൽ സുലൈതി ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചു. ശൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കറും ഐ.പി.യു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ഹംദ ബിന്ത് ഹസ്സൻ അൽ സുലൈതി ചർച്ചകളിൽ സജീവമായി പങ്കെടുത്തു.











