
ദോഹ: 2026 മാർച്ചിൽ ഖത്തറിലെ തുറമുഖങ്ങൾ മികച്ച പ്രവർത്തന നേട്ടം കൈവരിച്ചതായി കണക്കുകൾ. കഴിഞ്ഞ മാസം മാത്രം 44,000-ത്തിലധികം ടി.ഇ.യു (TEUs - Twenty-foot Equivalent Units) കണ്ടെയ്നറുകളാണ് രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി എത്തിയത്. ഖത്തർ പോർട്ട് മാനേജ്‌മെന്റ് കമ്പനിയായ 'മവാനി ഖത്തർ' സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'X'-ലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.ഏകദേശം 31,000 ടൺ ജനറൽ കാർഗോയും 40,000 ടണ്ണിലധികം ബൾക്ക് കാർഗോയും ഇക്കാലയളവിൽ കൈകാര്യം ചെയ്തിട്ടുണ്ട്.മാർച്ചിൽ ആകെ 44,000-ത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു.
2,870 യൂണിറ്റ് വാഹനങ്ങളും ഉപകരണങ്ങളും തുറമുഖങ്ങൾ വഴി രാജ്യത്തെത്തി. കൂടാതെ 10,016 കന്നുകാലികളെയും മാർച്ചിൽ സ്വീകരിച്ചു.
രാജ്യത്തെ ഇറക്കുമതി-കയറ്റുമതി മേഖലയിലെ കരുത്തും തുറമുഖങ്ങളുടെ കാര്യക്ഷമതയുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഖത്തറിലെ തുറമുഖ ശൃംഖല ആഗോള വ്യാപാര ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.










