
ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ച അധ്യാപികക്ക് സസ്പെൻഷൻ. തമിഴ്നാട്ടിലെ സ്വകാര്യ സർവകലാശാലയായ എസ്ആർഎം യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അധ്യാപിക ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ചത്.
“ബുധനാഴ്ച പുലർച്ചെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്താനിൽ ഒരു കുട്ടിയെ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വന്തം രക്തദാഹത്തിന് വേണ്ടി നിരപരാധികളായ കൊല്ലുന്നത് ധീരതയല്ല. ഭീരുത്വമാണ്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും 46 പേർക്ക് പരിക്കേറ്റുവെന്നുമാണ്”- സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം.
2012 മുതൽ എസ്ആർഎം സർവകലാശാലയിൽ ജോലി ചെയ്യുന്ന അധ്യാപികയാണ് സമൂഹ മാധ്യമത്തിൽ ഇന്ത്യക്കെതിരെ കുറിപ്പിട്ടത്. സസ്പെൻഷനെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഇവരുടെ പ്രൊഫൈൽ നീക്കം ചെയ്തു. എൻഡിഎ സഖ്യകക്ഷിയായ ഇന്ത്യ ജനനായക കക്ഷിയുടെ (ഐജെകെ) സ്ഥാപകനായ ടി ആർ പാരിവേന്ദറിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്ആർഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്.