NEWS
പി എം ശ്രീ: വാസുകി രാജ്യം വിട്ടുപോയിട്ടില്ല; എന്താ ആരും ഒന്നും ചോദിക്കാത്തത്?
23/06/2026 03:17 PM IST
അഡ്വ. എം മനോഹരൻ പിള്ള

പി.എം ശ്രീ കരാർ ഒപ്പിട്ടകാലത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആയിരുന്നു. സെക്രട്ടറി ശ്രീമതി വാസുകിയായിരുന്നു. സി.പി.ഐക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് കരാർ മറച്ചുപിടിക്കാൻ കത്ത് നൽകിയത് വാസുകി തന്നെയാണെന്ന്.
ഇപ്പോഴും സി.പി.എമ്മും സി.പി.ഐയും പിണറായി വിജയനും ശിവൻകുട്ടിയും മുഖ്യമന്ത്രിയും മാധ്യമങ്ങളും എല്ലാം ഒളിച്ചുകളിക്കുകയാണ്. എന്തിനാണ് ഈ കളി. കേന്ദ്രം ഇതെല്ലാം തുറന്നുപറയുമ്പോൾ ചാടിപ്പിടിക്കാൻ നോക്കിയിരിക്കുകയാണോ?
‘വാസുകി രാജ്യം വിട്ടുപോയിട്ടില്ല. ലോക്‌ഭവനിൽ ഉണ്ട്. ഗവർണറുടെ സെക്രട്ടറിയായി. കേരള സർവീസിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് അവരെ വിളിച്ചുവരുത്തിക്കൂടാ. വിവരം അവർ ചോദിച്ചറിയുക. ജനങ്ങളോട് കാര്യങ്ങൾ തുറന്നു പറയുക. കൺഫ്യൂഷൻ ഒഴിവാക്കുക. സത്യം വിജയിക്കട്ടെ.’
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










