
ന്യൂഡൽഹി:ഒരു കേസ് കൈകാര്യം ചെയ്തതിലെ അനാസ്ഥയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങി ഒഡിഷ ഫിനാൻഷ്യൽ കോർപ്പറേഷൻ (OSFC). കോടിക്കണക്കിന് രൂപയുടെ പൊതുപണം അപകടത്തിലാക്കിയതിനാണ് കോടതി കോർപ്പറേഷനെ വിമർശിച്ചത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കേസ് തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ. പൊതുസ്ഥാപനങ്ങൾ കൂടുതൽ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കണമെന്ന് കോടതി നിരീക്ഷിച്ചു. പൊതുപണം ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുമ്പോൾ സർക്കാർ സ്ഥാപനങ്ങൾ അലംഭാവം കാണിക്കരുത്. അത്തരം കേസുകൾ കൃത്യമായി നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും ആഭ്യന്തര സംവിധാനങ്ങളുണ്ടാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
നീണ്ടകാലം കേസുകൾ നിലനിർത്തുന്നതും, അവ കൈകാര്യം ചെയ്യുന്നതിലെ അലംഭാവവും കാരണം പൊതുഖജനാവിന് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമപോരാട്ടങ്ങളിൽ പൊതുവിഭവങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണപരമായ ഉദാസീനത കൂടുന്നതിലുള്ള ജുഡീഷ്യറിയുടെ ആശങ്കയും ഈ വിധിയിലൂടെ വ്യക്തമായി.











