07:36pm 10 May 2026
NEWS
തമിഴ്‌നാട്ടിൽ മന്ത്രിമാരായി ചുമതല ഏറ്റത് ഒമ്പത് ടിവികെ നേതാക്കൾ
10/05/2026  06:30 PM IST
സണ്ണി ലുക്കോസ്
തമിഴ്‌നാട്ടിൽ മന്ത്രിമാരായി ചുമതല ഏറ്റത്  ഒമ്പത് ടിവികെ നേതാക്കൾ

രു മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ, ഡോക്ടർമാർ, സിനിമാ താരങ്ങൾ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന ഒരു സംഘത്തെയാണ് ഭരണത്തിനായി വിജയ് തിരഞ്ഞെടുത്തത്.

മന്ത്രിസഭയിലെ പ്രമുഖർ ഇവരാണ്:

എസ്. കീർത്തന (29): ശിവകാശിയിൽ നിന്നുള്ള എംഎൽഎയും നടിയുമായ കീർത്തനയാണ് വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം.

ഡോ. കെ.ജി. അരുൺരാജ്: തമിഴ്‌നാട് കേഡറിലെ മുൻ ഐആർഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ഇദ്ദേഹം തിരുച്ചെങ്കോട് മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. പാർട്ടിയുടെ നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം.

എൻ. ആനന്ദ്: വിജയ് ഫാൻസ് അസോസിയേഷൻ
മുൻ പ്രസിഡന്റും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ ഇദ്ദേഹം ചെന്നൈയിലെ ടി. നഗറിൽ നിന്നാണ് ജയിച്ചത്. വിജയയുടെ ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാളാണ് ആനന്ദ്. 

ആദവ് അർജുന: മുൻ ദേശീയ ബാസ്ക്കറ്റ്ബോൾ താരവും രാഷ്ട്രീയ തന്ത്രജ്ഞനുമായ ഇദ്ദേഹം വില്ലിവാക്കം മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഡിഎംകെയുടെ മുൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായിരുന്നു ഇദ്ദേഹം. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ്റെ മരുമകനുമാണ്. 

കെ.എ. സൈങ്കോട്ടയ്യൻ: അഞ്ച് പതിറ്റാണ്ടുകാലം എഐഎഡിഎംകെയിൽ പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാവായ ഇദ്ദേഹം കഴിഞ്ഞ വർഷമാണ് വിജയ്‌ക്കൊപ്പം പാർട്ടിയിൽ ചേർന്നത്.

പി. വെങ്കടരമണൻ: വിജയ്യുടെ ദീർഘകാല മാനേജരും അഭിഭാഷകനുമായ ഇദ്ദേഹം മൈലാപ്പൂർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. പാർട്ടിയുടെ ട്രഷറർ കൂടിയാണ് വെങ്കടരമണൻ. 

മറ്റ് മന്ത്രിമാർ: നടനും പ്രഭാഷകനുമായ രാജ്മോഹൻ അറുമുഖം, ദന്തഡോക്‌ടറായ ഡോ. ടി.കെ. പ്രഭു, പാർട്ടിയുടെ ഐടി വിഭാഗം മേധാവി നിർമ്മൽ കുമാർ എന്നിവരും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുന്നു.

പുതിയ മന്ത്രിസഭയിലെ ആദ്യ പട്ടികയിലുള്ള എല്ലാവരും തമിഴക വെട്രി കഴകം അംഗങ്ങളാണ്. ടിവികെയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധികളാരും ആദ്യ ഘട്ടത്തിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രൊഫഷണലുകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്നതിലൂടെ തമിഴ്‌നാട് ഭരണത്തിൽ വലിയൊരു മാറ്റമാണ് മുഖ്യമന്ത്രി വിജയ് ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img