ഒടുവിൽ ക്രിസ്തീയമുഖം വന്നു ...
ആ പൂവ് കേരളത്തില്‍ വിരിയുമോ ?

വീണ്ടും യു.പി.എ. എല്ലെങ്കിൽ ഇന്തി മുന്നണി അധികാരത്തിൽ വരണമെന്നുള്ള ക്രിസ്ത്യൻ മിഷണറിമാരുടെ താത്പര്യം ശക്തമായി
തിരുവനന്തപുരം : ഒടുവിൽ സഭയുടെ താത്പര്യം സംരക്ഷിക്കപ്പെട്ടു. കേരളത്തിലെ കോൺഗ്രസിന് ക്രിസ്തീയമുഖം വേണമെന്ന് സഭാനേതൃത്വം താത്പര്യപ്പെട്ടതോടെ ഹൈക്കമാന്റിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നിലവിലെ പ്രസിഡന്റ് കെ. സുധാകരനെ എങ്ങിനെ മെരുക്കും എന്നതുമാത്രമായിരുന്നു അവരുടെ ചിന്ത. അതിന് സുധാകരൻ തന്നെ ഒരു ഫോര്‍മുല വെച്ചു. താൻ മാറിയാൽ പകരം തന്റെ ആൾ, അത് സണ്ണി ജോസഫ് ആയിരിക്കും. സുധാകരൻ ഉറച്ചുനിന്നതോടെ ഹൈക്കമാന്റ് വഴങ്ങി. അതോടെ ഇതരഗ്രൂപ്പുകളുടെ നീക്കങ്ങളെല്ലാം പൊളിഞ്ഞു.
കോൺഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരുവെടിക്ക് രണ്ടുപക്ഷി. സുധാകരനെ പിണക്കിയതുമില്ല. ക്രിസ്തീയമുഖം വന്നതോടെ ഇടഞ്ഞുനിൽക്കുന്ന കേരളത്തിലെ ‘ഇടയൻ’മാരെ അടുത്ത തിരഞ്ഞെടുപ്പിൽ മെരുക്കുകയും ചെയ്യാം ! എന്നാൽ ഈഴവരുടെ കാര്യമാണ് പ്രശ്നം. പൊതുവേ ഈഴവനേതാക്കളുടെ ദാരിദ്ര്യം അനുഭവിക്കുന്നു എന്നൊരു ചീത്തപ്പേര് കോൺഗ്രസിനുണ്ട്. അതൊഴിവാക്കാനായി അടൂര്‍ പ്രകാശിനെ യു.ഡി.എഫ്. കൺവീനറായി നിയമിച്ചിട്ടുണ്ട്. ടി. സിദ്ദിഖിന് പകരം ഷാഫി പറമ്പിലിനെ വൈസ് പ്രസിഡന്റായി നിയോഗിച്ചതിലൂടെ മുസ്ലീം സമവാക്യവും പാലിക്കപ്പെട്ടു. കൂടെ കരുത്തായി മുസ്ലീം ലീഗ് കൂടി ഉള്ളത് അധികനേട്ടമായി അവര്‍ കരുതുന്നു.
എന്നാൽ കോൺഗ്രസിന്റെ ഫോര്‍മുല താഴെത്തട്ടിൽ എത്രത്തോളം ഫലവത്താകും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അടൂര്‍ പ്രകാശിന്റെ വരവോടെ ഈഴവ വോട്ടുകൾ തങ്ങളിലേക്ക് വന്നുചേരുമോ എന്നുറപ്പിച്ച് പറയാൻ സാധിക്കില്ല. മാത്രമല്ല, ഈഴവ വോട്ടുകൾ പൊതുവേ ഇടത്തോട്ടാണ് ചലിക്കാറുള്ളത്. അതിന്റെ ഏറ്റക്കുറച്ചിലുകൾ ബി.ജെ.പിയേയും സി.പി.എമ്മിനേയുമാണ് പ്രത്യക്ഷത്തിൽ ബാധിക്കുന്നത്. ഏതായാലും രാജ്യത്ത് വീണ്ടും യു.പി.എ. എല്ലെങ്കിൽ ഇന്തി മുന്നണി അധികാരത്തിൽ വരണമെന്നുള്ള ക്രിസ്ത്യൻ മിഷണറിമാരുടെ താത്പര്യം ശക്തമായി സ്ഥാപിക്കപ്പെടുന്നുണ്ട് എന്ന് രാഷ്ട്രീനിരീക്ഷകര്‍ വിലയിരുത്തുന്നു.
Photo Courtesy - Google