06:05am 22 April 2025
NEWS
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാ​ദത്തെ തുടർന്ന് നാഗ്പുരില്‍ വര്‍ഗീയസംഘര്‍ഷം

18/03/2025  07:52 AM IST
nila
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാ​ദത്തെ തുടർന്ന് നാഗ്പുരില്‍ വര്‍ഗീയസംഘര്‍ഷം

 മഹാരാഷ്ട്രയിലെ നാഗ്പുരിൽ വർഗീയ സംഘർഷം. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാ​ദം ശക്തമാകുന്നതിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പുരിലെ മഹലിൽ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സെൻട്രൽ നാഗ്പുരിലും സംഘർഷമുണ്ടായി. പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ തുടർന്നു. സംഭവത്തിന് പിന്നാലെ നാ​ഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷത്തിന് പിന്നാലെ ജനങ്ങളോട് ശാന്തരായിരിക്കാൻ അഭ്യർഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രം​ഗത്തെത്തി. 

 മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ ശവകൂടീരം പൊളിച്ചുനീക്കണമെന്ന ആവശ്യമുന്നയിച്ച് വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് സംഘർഷമുണ്ടാകുന്നത്. പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. നിരവധി വാഹനങ്ങളും അ​ഗ്നിക്കിരയാക്കി. അക്രമകാരികൾ ഫയർ ഫോഴ്‌സ് വാഹനങ്ങൾക്കും തീയിട്ടു.  അക്രമികൾക്ക് നേരെ പൊലീസ് കണ്ണീർ വാതകപ്രയോഗം നടത്തിയതോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. അക്രസംഭവങ്ങളിൽ പൊലീസുകാരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img