09:52am 17 September 2025
NEWS

പതിനാറുകാരനെ പ്രകൃതി വിരുദ്ധ ലൈം​ഗിക പീഡനത്തിരയാക്കിയവരിൽ യൂത്ത് ലീഗ് നേതാവും എഇഒയും ഉൾപ്പെടെ

16/09/2025  02:36 PM IST
nila
 പതിനാറുകാരനെ പ്രകൃതി വിരുദ്ധ ലൈം​ഗിക പീഡനത്തിരയാക്കിയവരിൽ യൂത്ത് ലീഗ് നേതാവും എഇഒയും ഉൾപ്പെടെ

 

കാസർകോട് ചന്തേരയിൽ പതിനാറുകാരനെ പ്രകൃതി വിരുദ്ധ ലൈം​ഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർത്ഥിയെ പരിചയപ്പെട്ടതെന്നാണു വിവരം. നിലവിൽ 14 പ്രതികളാണുള്ളത്. ഇതിൽ ഒരാൾ യൂത്ത് ലീ​ഗ് നേതാവാണ്. മറ്റൊരാൾ എഇഒയും. വിരമിച്ച ആർപിഎഫ് ഉദ്യോഗസ്ഥർ അടക്കം പ്രതിപ്പട്ടികയിലുണ്ട്. ആറുപേർ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവർ ഒളിവിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

വിദ്യാർത്ഥിയുടെ ഫോൺ അമ്മ പരിശോധിച്ചപ്പോഴാണ് സംശയകരമായ രീതിയിലുള്ള കാര്യങ്ങൾ കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ദീർഘകാലമായി പലരും വിദ്യാർത്ഥിയെ പീഡിപ്പിക്കുന്നുണ്ടെന്നാണു വിവരം. ഇവർക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കാനാണു പൊലീസ് തീരുമാനം. 

കൂടുതൽ പേർ സംഭവത്തിലുൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img img