02:07am 15 May 2025
NEWS
അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടിയിറങ്ങി
ദേ സേ നത്തിംഗ് സ്റ്റേയ്സ് ദ സേം എന്ന
ചിത്രത്തിന് സുവര്‍ണ്ണചകോരം ലഭിച്ചു

14/12/2019  11:59 AM IST
Keralasabdam Online Desk
ചലച്ചിത്രോത്സവം കൊടിയിറങ്ങി
HIGHLIGHTS

വെടിയേറ്റ് പിടയുമ്പോഴും ഫാഷിസത്തിനെതിരെ ഒച്ച ഉയര്‍ത്തിയ വ്യക്തിയാണ് സൊളാനസ് എന്ന് മുഖ്യമന്ത്രി ഐഎഫ്എഫ്‌കെ സമാപന സമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്

24ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം ജോയ് ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമ ദേ സേ നത്തിംഗ് സ്റ്റേയ്സ് ദ സേം നേടി. 20 ലക്ഷം രൂപയും മൊമന്റോയുമാണ് പുരസ്‌കാരം. അല്ലന്‍ ഡെബേര്‍ട്ടണ്‍ സംവിധാനം ചെയ്ത ബ്രസീലിയന്‍ സിനിമ പാക്കറെറ്റ് രജത ചകോരം നേടി. അവര്‍ മദേഴ്‌സ് എന്ന ഫ്രഞ്ച് സിനിമയിലൂടെ നവാഗതനായ സെസര്‍ ഡയാസ് മികച്ച സംവിധായകനുള്ള രജത ചകോരം പുരസ്‌കാരം നേടി. അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിന് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടേം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ചു. ഏഷ്യ പസിഫിക് മേഖലയില്‍ നിന്നുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള കെ ആര്‍ മോഹനന്‍ പുരസ്‌കാരവും ഫാഹിം ഇര്‍ഷാദിന്റെ ആനി മാനി നേടി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്കാണ്. മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ഫ്രഞ്ച് ചിത്രം കാമില്ലെ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള ഫ്രപ്രസ്‌കി പുരസ്‌കരം സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനി എന്ന സിനിമ നേടി. ജല്ലിക്കട്ടിലൂടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ഗോവയില്‍ നടന്നതാണ് 50ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലിജോയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്‌സും പ്രത്യേക പരാമര്‍ശം നേടി. വെടിയേറ്റ് പിടയുമ്പോഴും ഫാഷിസത്തിനെതിരെ ഒച്ച ഉയര്‍ത്തിയ വ്യക്തിയാണ് സൊളാനസ് എന്ന് മുഖ്യമന്ത്രി ഐഎഫ്എഫ്‌കെ സമാപന സമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇന്ത്യ മുട്ടുകുത്തുകയില്ല. നാം നിശ്ശബ്ദരാകുകയും ഇല്ല. ഫാഷിസത്തിന് മുന്നില്‍ മുട്ടുകുത്താതിരിക്കാന്‍ സോളനസിന്റെ സിനിമകള്‍ നമ്മെ സഹായിക്കും. രാഷ്ട്രീയബോധമുള്ളവര്‍ക്ക് ഇദ്ദേഹത്തിന്റെ സാന്നിധ്യം ശക്തി പകരുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അഞ്ച് ലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് സമ്മാന തുക.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.