
ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രായേൽ–അമേരിക്കൻ സേനയുടെ സംയുക്ത ആക്രമത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീർ താഴ്വരയിൽ വ്യാപക പ്രതിഷേധം. ഏകദേശം 15 ലക്ഷം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീർ താഴ്വരയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ, പ്രദേശത്തെ ക്രമസമാധാന നില നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയായി തിങ്കളാഴ്ച മുഴുവൻ താഴ്വരയിലും മൊബൈൽ ഇന്റർനെറ്റ് വേഗത കുറച്ചതായി അധികൃതർ അറിയിച്ചു.
ലാൽ ചൗക്ക്, സായിദ് കാടൽ, ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്‌നാഗ്, പുൽവാമ തുടങ്ങിയ സ്ഥലങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ അമേരിക്കയ്ക്കും **ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു.
സാഹചര്യം വിലയിരുത്തിയ ശേഷമാണ് എല്ലാ മൊബൈൽ നെറ്റ്‌വർക്കുകളിലും ഇന്റർനെറ്റ് വേഗത നിയന്ത്രിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.











