12:37am 30 July 2026
NEWS
മനുഷ്യത്വം മുഖ്യം, ജാതിയല്ല: കർണാടക ഹൈക്കോടതിയുടെ അഭിനന്ദനം
30/06/2025  09:01 AM IST
സുരേഷ് വണ്ടന്നൂർ
മനുഷ്യത്വം മുഖ്യം, ജാതിയല്ല: കർണാടക ഹൈക്കോടതിയുടെ അഭിനന്ദനം

 "രാജ്യത്തിന്റെ നിലനിൽപ്പ് മനുഷ്യരെ മനുഷ്യരായി കാണുന്നതിലാണ്, മറ്റ് വേർതിരിവുകൾക്ക് ഇവിടെ സ്ഥാനമില്ല" എന്ന് കർണാടക ഹൈക്കോടതി . ഹൈദരാബാദ്-കർണാടക അതിർത്തിയിലെ സാമുദായിക സൗഹാർദ്ദത്തെ മുക്തകണ്ഠം പ്രശംസിച്ചു. ജസ്റ്റിസ് എം.ഐ. അരുൺ ഒരു വിധി പ്രസ്താവിക്കവെ,ഹൈദരാബാദ്-കർണാടക മേഖലയിലുൾപ്പെട്ട യാദ്ഗിരി ജില്ലയിലെ ഐക്യം കോടതി പ്രത്യേകമായി പരാമർശിച്ചു. അവിടെ വിവിധ മതസ്ഥർ, പ്രത്യേകിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും, പരസ്പരം ഉത്സവങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. മുഹറം പോലുള്ള ആഘോഷങ്ങൾ ഒരുമിച്ച് കൊണ്ടാടുന്നത് ഈ പ്രദേശത്തിന്റെ സഹവർത്തിത്വ സംസ്കാരത്തിന് ഉത്തമ ഉദാഹരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മുഹറം ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുൺ ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഇന്ത്യയുടെ ബഹുസ്വര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം വിധിയിലൂടെ കോടതി അടിവരയിട്ടു. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വത്തെ ഓർമ്മിപ്പിക്കുന്ന ഒന്നുകൂടിയാണ് ഈ വിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img