03:30am 25 August 2026
NEWS

ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക്

15/05/2025  01:04 PM IST
nila
 ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക്

ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ളവ ഒഴികെയുള്ള കശ്മീർ താഴ്‌വരയിലെ അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ച വീണ്ടും തുറന്നു. കശ്മീരിലെ അതിർത്തി ജില്ലകളിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോര എന്നിവിടങ്ങളിലെ സ്കൂളുകളും കോളേജുകളുമാണ് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചത്. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ- പാക് സംഘർഷം രൂക്ഷമായതോടെയാണ് ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. താഴ്‌വരയിലെ മറ്റിടങ്ങളിലെ സ്‌കൂളുകൾ ചൊവ്വാഴ്ച തന്നെ വീണ്ടും തുറന്നിരുന്നു.

“ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ടുമുട്ടുകയാണ്. വെടിനിർത്തൽ നിലവിൽ വന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, പഠനം പുനരാരംഭിക്കാൻ കഴിയും. ഇനി ഞങ്ങൾ പതിവ് ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.”- ബാരാമുള്ളയിലെ താലിബ് ദാർ എന്ന വിദ്യാർത്ഥി പറഞ്ഞു. 

”പുരോഗതി കൈവരിക്കുന്നതിന് സമാധാനം അത്യന്താപേക്ഷിതമാണ്. വിദ്യാർത്ഥികൾ സന്തുഷ്ടരാണ്. സമാധാനം വികസനത്തിനും പുരോഗതിക്കും വഴിയൊരുക്കുന്നുവെന്ന് എല്ലാവരും മനസ്സിലാക്കുന്നു. സ്ഥിതി മെച്ചപ്പെട്ടതിനും ഞങ്ങൾ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയതിനും ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. സ്‌കൂളുകളിൽ വീണ്ടും ആവേശം നിറയുന്നു,” - ഒരു സർക്കാർ സ്‌കൂൾ അധ്യാപകനായ സഹൂർ അഹമ്മദ് പറഞ്ഞു. സമാധാനം നിലനിൽക്കുമെന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ മുഴുവൻ ഉപഭൂഖണ്ഡവും എല്ലാ മേഖലകളിലും മുന്നേറുമെന്നും അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യ-പാക് സംഘർഷം തങ്ങളെ ബാധിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ സ്വാഗതാർഹമാണെന്നും സോപോറിൽ നിന്നുള്ള വിദ്യാർത്ഥിനിയായ തോയ്ബ മുഷ്താഖ് പറഞ്ഞു. “ഞങ്ങൾ ഇപ്പോൾ സന്തുഷ്ടരാണ്. സംഘർഷകാലത്ത് ഞങ്ങളുടെ പഠനത്തെ ബാധിച്ചതിനാൽ ഞങ്ങൾ പിരിമുറുക്കത്തിലായിരുന്നു. ഞങ്ങളുടെ സിലബസ് പൂർത്തിയാക്കാൻ പരിമിതമായ സമയം മാത്രമേ ലഭിക്കൂ എന്ന് ഞങ്ങൾ ആശങ്കാകുലരായിരുന്നു. അതിനാൽ, വെടിനിർത്തൽ സംഭവിച്ചതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്,” തോയ്ബ മുഷ്താഖ് പറഞ്ഞു.

വെടിനിർത്തലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു എന്നായിരുന്നു വടക്കൻ കശ്മീരിലെ ഒരു സ്കൂൾ അധ്യാപകനായ അബ്ദുൾ മജീദിന്റെ പ്രതികരണം. “കുട്ടികളും അധ്യാപകരും സന്തോഷിക്കുന്നു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സംഘർഷം കുട്ടികളെ ബാധിക്കുന്നു, അതിനാൽ ഇരു രാജ്യങ്ങളും സ്വീകരിച്ച ഈ നടപടികൾ പോസിറ്റീവ് ദിശയിലാണ്. സമാധാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതിന് ഞങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സംഘത്തിനും ഞങ്ങൾ നന്ദി പറയുന്നു. ഈ നടപടിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img