
ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2026-27 കാലഘട്ടത്തിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനിരിക്കെ, കേരളം അതിന്റെ സാമ്പത്തിക നയങ്ങളിൽ അടിയന്തരിമായ പൊളിച്ചെഴുത്തുകൾ നടത്തേണ്ടതുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വെല്ലുവിളിയാകുമ്പോൾ, കേരളത്തെ സംബന്ധിച്ചിടത്തോളം ആഭ്യന്തരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയും തൊഴിലില്ലായ്മയും അതിരൂക്ഷമാണ്. ഈ സാഹചര്യത്തിൽ, പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മുന്നോട്ട് വെയ്ക്കേണ്ടത് 'സുസ്ഥിരവും മാനുഷികവുമായ' വികസന അജണ്ടയിലേക്കുളള വലിയ പദ്ധതിയായിരിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വായ്പയെടുത്ത് ചിലവഴിക്കുന്ന രീതിയിൽ നിന്ന് മാറി, ഉൽപ്പാദനക്ഷമമായ നിക്ഷേപങ്ങളിലൂടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് കേരളം ചെയ്യേണ്ടതെന്നും അവർ പറയുന്നു.
ധനകാര്യ മാനേജ്മെന്റും സാമ്പത്തിക അച്ചടക്കവും
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി രൂക്ഷമായ സാമ്പത്തിക പരിമിതിയാണ്. നിത്യനിദാന ചെലവുകൾക്ക് പോലും കടമെടുക്കേണ്ടി വരുന്ന സാഹചര്യം മാറണമെങ്കിൽ റവന്യൂ വരുമാനം വർദ്ധിപ്പിക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണം.
* നികുതി പിരിവിലെ കാര്യക്ഷമത: ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷമുള്ള നികുതിപിരിവിലെ വീഴ്ചകൾ പരിഹരിക്കണം. നികുതി ചോർച്ച തടയുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.
* ധൂർത്ത് ഒഴിവാക്കൽ: അത്യാവശ്യമല്ലാത്ത ഭരണപരമായ ചെലവുകളും ആഡംബര പദ്ധതികളും വെട്ടിക്കുറച്ച് ആ പണം അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സുരക്ഷാ പെൻഷനുകൾക്കും വിനിയോഗിക്കണം.
ഉൽപ്പാദന മേഖലയിലെ പുത്തൻ ഉണർവ്
കേരളത്തിന്റെ ജിഡിപിയിൽ സേവന മേഖലയ്ക്കാണ് മുൻതൂക്കം. എന്നാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെങ്കിൽ കൃഷി, ഉൽപ്പാദന (ങമിൗളമരൗേൃശിഴ) മേഖലകളിൽ വൻതോതിലുള്ള നിക്ഷേപം വരണം.
* ചെറുകിട-ഇടത്തരം സംരംഭങ്ങൾ (ങടങഋ)െ: കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഏറ്റവും വലിയ ചാലകശക്തിയാകാൻ എം.എസ്.എം.ഇകൾക്ക് കഴിയും. ലൈസൻസിങ് നടപടികൾ ലളിതമാക്കുകയും കുറഞ്ഞ പലിശയ്ക്ക് മൂലധനം ലഭ്യമാക്കുകയും വേണം.
* മൂല്യവർദ്ധിത കൃഷി: കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവിന് (ഢമഹൗല അററശശേീി) പ്രാധാന്യം നൽകുന്ന ഫുഡ് പ്രോസസിങ് യൂണിറ്റുകൾ താലൂക്ക് അടിസ്ഥാനത്തിൽ ആരംഭിക്കണം. റബ്ബർ, തെങ്ങ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിപണി വില സ്ഥിരപ്പെടുത്താൻ സർക്കാർ വിപണിയിൽ ഇടപെടണം.
വിജ്ഞാന സമ്പദ്വ്യവസ്ഥയും തൊഴിൽ നൈപുണ്യവും:
കേരളത്തിലെ യുവാക്കൾ തൊഴിൽ തേടി വിദേശങ്ങളിലേക്ക് കുടിയേറുന്നത് (ആൃമശി ഉൃമശി) തടയാൻ ഇവിടുത്തെ വിദ്യാഭ്യാസ മേഖലയെ തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കണം.
* സ്കിൽ മാപ്പിംഗ്: ആധുനിക വ്യവസായങ്ങൾക്ക് ആവശ്യമുള്ള നൈപുണ്യങ്ങൾ (അക, ഉമമേ ടരശലിരല, ഏൃലലി ഠലരവ) യുവാക്കൾക്ക് നൽകുന്നതിനായി ഫിനിഷിങ് സ്കൂളുകൾ ആരംഭിക്കണം.
* സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം: ഐടി മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കാതെ അഗ്രി-ടെക്, ഹെൽത്ത്-ടെക് മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകണം. മുഖ്യമന്ത്രി .വി.ഡി. സതീശൻ പലപ്പോഴും ചൂണ്ടിക്കാട്ടുന്നതുപോലെ, അറിവിനെ വരുമാനമാക്കി മാറ്റുന്ന 'നോളജ് ഇക്കോണമി'യായി കേരളം മാറണം.
പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം
പ്രളയവും ഉരുൾപൊട്ടലും ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, കേരളത്തിന്റെ വികസന മാതൃക പരിസ്ഥിതിയെ കൂടി പരിഗണിക്കുന്നതാകണം.
* കാലാവസ്ഥാ അതിജീവനം (ഇഹശാമലേ ഞലശെഹശലിരല): വിനാശകരമായ വലിയ പദ്ധതികൾക്ക് പകരം പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ കഴിയുന്ന ചെറുകിട വികസന പദ്ധതികൾക്ക് മുൻഗണന നൽകണം.
* ഹരിത ഊർജ്ജം: കാർബൺ വികിരണം കുറയ്ക്കുന്നതിനായി സൗരോർജ്ജ പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വികസിപ്പിക്കണം.
ആരോഗ്യ-സാമൂഹിക സുരക്ഷാ മേഖലയിലെ ഇടപെടലുകൾ
കേരളത്തിന്റെ അഭിമാനമായ ആരോഗ്യ മേഖല രണ്ടാം തലമുറ പ്രശ്നങ്ങളെ നേരിടുകയാണ്. ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവും സാധാരണക്കാരെ തളർത്തുന്നു.
* പൊതുജനാരോഗ്യം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുകയും വേണം.
* ക്ഷേമ പെൻഷനുകൾ: സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെൻഷനുകൾ മുടങ്ങുന്നത് ദരിദ്ര കുടുംബങ്ങളെ പട്ടിണിയിലേക്ക് നയിക്കും. ഇത് തടയാൻ കൃത്യമായ ഒരു പെൻഷൻ ഫണ്ട് രൂപീകരിക്കണം
സ്ത്രീ പങ്കാളിത്തവും ഉൾക്കൊള്ളുന്ന വളർച്ചയും
തൊഴിൽ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാതെ കേരളത്തിന് പൂർണ്ണ വളർച്ച കൈവരിക്കാനാവില്ല. കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ കൂടുതൽ പ്രൊഫഷണലായി മാറ്റുകയും സ്ത്രീകൾ നയിക്കുന്ന ചെറുകിട വ്യവസായങ്ങൾക്ക് പ്രത്യേക സബ്സിഡികൾ നൽകുകയും വേണം.
കേരളത്തിന്റെ സാമ്പത്തിക നയം ഇന്ന് ഒരു വഴിത്തിരിവിലാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ വിഭാവനം ചെയ്യുന്ന വികസന കാഴ്ചപ്പാട് കേവലം കെട്ടിടങ്ങളിലോ റോഡുകളിലോ ഒതുങ്ങുന്നില്ല, മറിച്ച് ഓരോ പൗരന്റെയും ജീവിതനിലവാരം ഉയർത്തുന്നതിലാണ്. കടബാധ്യത കുറയ്ക്കുക, നിക്ഷേപക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക എന്നീ നാല് തൂണുകളിൽ അധിഷ്ഠിതമായ ഒരു കർമ്മപദ്ധതിയാണ് കേരളത്തിന് ആവശ്യം. രാഷ്ട്രീയത്തിനതീതമായി വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു 'സാമ്പത്തിക പുനരുദ്ധാരണ കൗൺസിൽ' രൂപീകരിച്ച് മുന്നോട്ട് പോയാൽ മാത്രമേ കേരളത്തിന് വരാനിരിക്കുന്ന ആഗോള സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാൻ കഴിയൂ.
സമഗ്രമായ ഈ മാറ്റങ്ങളിലൂടെ മാത്രമേ സുസ്ഥിരതയും, തൊഴിലവസരങ്ങളും, മനുഷ്യകേന്ദ്രീകൃതമായ വളർച്ചയും യാഥാർത്ഥ്യമാക്കാൻ നമുക്ക് സാധിക്കൂ.










