04:26am 24 July 2026
NEWS
ഡോ. റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി
23/07/2026  06:46 PM IST
സണ്ണി ലുക്കോസ്
ഡോ. റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

ഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാം കീഴടങ്ങി. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് അദ്ദേഹം കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, കൃത്യമായ അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. 

തുടർന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കീഴടങ്ങൽ. കോടതി വിധി വന്ന ശേഷമേ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള തുടർനടപടികളിലേക്ക് അന്വേഷണസംഘത്തിന് കടക്കാനാവൂ.

നടപടിക്രമങ്ങളിലെ വീഴ്ചയും കോടതി വിമർശനവുംസുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്നതായിരുന്നു പ്രതിയെ വിട്ടയക്കാൻ കോടതി ചൂണ്ടിക്കാണിച്ച കാരണം. 

മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുധീർ കല്ലന് സംഭവിച്ച പിഴവാണിതെന്ന് വ്യക്തമാക്കിയ കോടതി, റീ-അറസ്റ്റ് അപേക്ഷ പരിഗണിക്കുന്നതിന് മുൻപ് നേരിട്ടെത്തി വിശദീകരണം നൽകാൻ അദ്ദേഹത്തോട് ഉത്തരവിട്ടിരുന്നു.

ഗുരുതര ആരോപണങ്ങളും സുപ്രീം കോടതിയുടെ നിരീക്ഷണവുംഅഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഓറൽ പാത്തോളജി വിഭാഗം മേധാവിയായിരുന്ന ഡോ. റാമിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img