10:21pm 09 August 2026
NEWS
കേരളത്തിലെ പ്രമുഖ നേത്രപരിപാലന ശ്യംഖലകളിൽ ഒന്നായ ഡോ റാണി മേനോൻ മാക്സിവിഷൻ ഐ ഹോസ്പിറ്റൽസിൻ്റെ പുതിയ കേന്ദ്രം അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു
08/08/2026  06:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിലെ പ്രമുഖ നേത്രപരിപാലന ശ്യംഖലകളിൽ ഒന്നായ ഡോ റാണി മേനോൻ മാക്സിവിഷൻ ഐ ഹോസ്പിറ്റൽസിൻ്റെ പുതിയ കേന്ദ്രം അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു
HIGHLIGHTS

മാക്‌സിവിഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍സിന്റെ കേരളത്തിലെ ഏട്ടാമത്തെ ശാഖ ബഹുമാനപ്പെട്ട കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു. ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത്, അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി റീത്ത പോള്‍, അങ്കമാലി വാര്‍ഡ് നമ്പര്‍ 26 കൗണ്‍സിലര്‍ ശ്രീ കെ. കെ. ഷെറിന്‍, മാക്‌സിവിഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. ജി. എസ്. കെ. വേലു, ഡോ. റാണി മേനോന്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍ ഫൗണ്ടര്‍ ആന്‍ഡ് ചീഫ് സര്‍ജന്‍ ഡോ. റാണി മേനോന്‍ എന്നിവര്‍ സമീപം

ന്ത്യയില്‍ 96-ാമത്തേയും കേരളത്തില്‍ 8-ാമത്തേയും കേന്ദ്രമായി അങ്കമാലി സെന്റ് ജോര്‍ജ് ബസ്ലിക്കയ്ക്ക് സമീപം  പ്രവര്‍ത്തനമാരംഭിച്ച ഡോക്ടര്‍ റാണി മേനോന്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍  നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ, അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍  റീത്ത പോള്‍, അങ്കമാലി വാര്‍ഡ് കൗണ്‍സിലര്‍ കെ കെ ഷെറിന്‍, മുതിര്‍ന്ന റേഡിയോളജിസ്റ്റ് ഡോ അമ്പാടി രാമകൃഷ്ണന്‍, മാക്‌സിവിഷന്‍ ചെയര്‍മാന്‍ ഡോ ജി എസ് കെ വേലു,  ഡോ റാണി മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ഡോ റാണി മേനോന്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റലില്‍ ഇതിനകം രണ്ടര ലക്ഷത്തിലധികം രോഗികളെ പരിശോധിച്ചു ചികിത്സ നല്‍കിയിട്ടുണ്ട്. വിശാലമായ മാക്‌സിവിഷന്‍ ശൃംഖലയ്ക്കുള്ളില്‍ എന്‍ എ ബി എച്ച് അംഗീകാരമുള്ള  ഈ ഹോസ്പിറ്റല്‍ അത്യാധുനിക രോഗനിര്‍ണയ -ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളെ മികച്ച ക്ലിനിക്കല്‍ മികവുമായി സംയോജിപ്പിക്കുന്നു. പരിചയസമ്പന്നരായ ഒഫ്താല്‍മോളജിസ്റ്റുകളുടെയും സബ് സ്‌പെഷലിസ്റ്റുകളുടെയും മള്‍ട്ടി ഡിസിപ്ലിനറി ടീമിനൊപ്പം ഡോ റാണിമേനോന്റെ നേതൃത്വത്തില്‍ ലാസിക്, കോണ്ടൂറ വിഷന്‍, തിമിര ശസ്ത്രക്രിയകള്‍ മുതല്‍ റെറ്റിന, ഗ്ലോക്കോമ കോര്‍ണിയ, പീഡിയാട്രിക് ഓഫ്താല്‍മോളജി വരെയുള്ള സമഗ്രമായ നേത്ര പരിപാലന സേവനങ്ങള്‍ ഇവിടെ രോഗികള്‍ക്ക് ലഭ്യമാക്കുന്നു.

അത്യാധുനിക സാങ്കേതികവിദ്യയിലൂടെയും ചികിത്സാരംഗത്തെ മികവിലൂടെയും മികച്ച നേത്രപരിപാലനം എല്ലാവരിലേക്കും എത്തിക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ് മാക് സിവിഷന്റെ വളര്‍ച്ച നേത്രപരിപാലന രംഗത്തെ പ്രമുഖ ക്ലിനിക്കല്‍ ലീഡര്‍മാരുമായി സഹകരിച്ച് കേരളത്തിലെ എട്ട് കേന്ദ്രങ്ങളിലെ സാന്നിധ്യത്തിന് പുറമേ, ഇന്ത്യയിലെ മറ്റ് ആറ് സംസ്ഥാനങ്ങളിലായി മികച്ച നേത്രപരിപാലനം ലഭ്യമാക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു: എന്നിരുന്നാലും കേരളം ഞങ്ങളുടെ പ്രധാന മുന്‍ഗണനാ മേഖലകളിലൊന്നായി തുടരുന്നു എന്ന് മാക് സിവിഷന്‍ സുപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. ജി. എസ്. കെ. വേലു പറഞ്ഞു.

ഞങ്ങളുടെ ഐ ഹോസ്പിറ്റല്‍ ശൃംഖല പ്രതിവര്‍ഷം ഏകദേശം 1 ലക്ഷം രോഗികള്‍ക്ക് സേവനം നല്‍കുകയും 6,000-ത്തിലധികം ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തുകൊണ്ട് വിശ്വാസയോഗ്യവും രോഗീകേന്ദ്രീകൃതവുമായ നേത്രപരിപാലനം നല്‍കുന്നതില്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഈ വിപുലീകരണം ഞങ്ങളുടെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ്. ഇത് അങ്കമാലിയിലെ ഞങ്ങളുടെ ക്ലിനിക്കല്‍ ശേഷി ശക്തിപ്പെടുത്താനും സേവനങ്ങള്‍ വിപുലീകരിക്കാനും അത്യാധുനിക ചികിത്സകള്‍ രോഗികള്‍ക്ക് ലഭ്യമാക്കാനും സഹായിക്കും. ഈ വിപുലീകരണം കൂടുതല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ടതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിചരണം നല്‍കാന്‍ ഞങ്ങളെ പ്രാപ്തരാക്കും. ഒന്നിച്ച്, അങ്കമാലിയിലെ നേത്രപരിപാലന നിലവാരം ഉയര്‍ത്താനും ഭാവിസജ്ജമായ ഒരു ഒഫ്താല്‍മിക് എക്കോസിസ്റ്റം കെട്ടിപ്പടുക്കാനും ഞങ്ങള്‍ സജ്ജരാണ് എന്ന് ഡോ. റാണി മേനോന്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍സ് സ്ഥാപകയും ചീഫ് സര്‍ജനുമായ ഡോ. റാണി മേനോന്‍ പറഞ്ഞു.

ഡോ. റാണി മേനോന്‍ മാക്സിവിഷന്‍ ഐ ഹോസ്പിറ്റല്‍സിനെക്കുറിച്ച്:

പ്രശസ്ത ചീഫ് സര്‍ജന്‍ ഡോ. റാണി മേനോന്‍ 2008-ല്‍ സ്ഥാപിച്ച ഡോ. റാണി മേനോന്‍ മാക് സിവിഷന്‍ ഐ ഹോസ്പിറ്റല്‍സ്, അത്യാധുനിക നേത്രപരിപാലന രംഗത്ത് കേരളത്തിലെ ഏറ്റവും വിശ്വസനീയവും പ്രമുഖവുമായ സ്ഥാപനങ്ങളിലൊന്നായി നിലകൊള്ളുന്നു. തൃശ്ശൂരില്‍ ഒരു സ്‌പെഷ്യലൈസ്ഡ് ഐ ക്ലിനിക്കായി ആരംഭിച്ച ഈ സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിലുള്ള നേത്രപരിപാലനവും അത്യാധുനിക ശസ്ത്രക്രിയാ രീതികളും ഈ മേഖലയിലേക്ക് എത്തിക്കുന്നതില്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ച് വരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img