
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഓഫ് മറൈൻ സയൻസസിൽ നിന്ന് എം.എസ്.സി മറൈൻ ജിയോഫിസിക്സ് (2022-24) പൂർവ്വവിദ്യാർത്ഥി ശരത് എസ്. നായർ ജർമ്മനിയിലെ University of Stuttgart ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഡസിയിൽ (Institute of Geodesy) പൂർണ ധനസഹായത്തോടെയുള്ള പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിഎഫ്ജി (DFG) ഫണ്ടഡ് പ്രോജക്ടിന്റെ ഭാഗമായി സ്റ്റുട്ട്ഗാർട്ട് സർവകലാശാലയിൽ ഡോക്ടറൽ റിസേർച്ചറായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജർമ്മൻ പബ്ലിക് സെക്ടർ പേ സ്കെയിലായ TV-L E13 (100%) പ്രകാരമുള്ള ഈ നിയമനത്തിൽ പ്രതിമാസം 4,600 യൂറോ (ഏകദേശം 5.08 ലക്ഷം രൂപ) ഗ്രോസ് ശമ്പളമാണ് ലഭിക്കുക. പി.എച്ച്.ഡി കാലാവധി 3 മുതൽ 4 വർഷം വരെയാണ്.
“Wave Glider-based GNSS-Acoustic Surveys” എന്ന ഗവേഷണ വിഷയത്തിലാണ് പഠനം നടത്തുക. മറൈൻ ജിയോഡസി, സമുദ്ര ശബ്ദവേഗ വ്യതിയാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ ഗവേഷണം കേന്ദ്രീകരിക്കുന്നു. "Mitigating the Impact of Ocean Sound Speed Variations on Wave Glider-based GNSS-Acoustic Surveys"എന്ന ഡിഎഫ്ജി ഫണ്ടഡ് പ്രോജക്ടിന്റെ ഭാഗമായാണ് ഈ പൂർണ ധനസഹായത്തോടെയുള്ള ഡോക്ടറൽ അവസരം ലഭിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം സതീഷ് കുമാറിന്റെയും, അംബികാദേവിയുടെയും മകനാണ്.
Photo Courtesy - Google









