
ഗോഡ്‌സെയെ പ്രകീർത്തിച്ച് കമൻറിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം നൽകിയതിരെ പ്രതിഷേധം ശക്തമാകുന്നു. മോദി സർക്കാർ ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്നതിൻറെ ഭാഗമാണ് ഷൈജ ആണ്ടവന്റെ സ്ഥാനക്കയറ്റമെന്ന് കോൺഗ്രസ് ആരോപിച്ചു. ഗോഡ്‌സെയെ മഹത്വവൽക്കരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ അഭിമാനിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ കേരളത്തിലെ ഒരു പ്രൊഫസറെ മോദി സർക്കാർ എൻഐടി-കൽക്കട്ടയുടെ ഡീൻ ആക്കി. ഇതെല്ലാം മോദിയുടെ മാനസികാവസ്ഥയുടെ ഭാഗമാണെന്നും ഗോഡ്‌സെയെ മഹത്വവൽക്കരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമൻറിട്ടതോടെയാണ് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ വിവാദ നായികയായത്. ഇവർക്ക് ഡീനായാണ് കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നൽകിയത്. പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. 2025 ഏപ്രിൽ ഏഴാം തീയതി ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കും.











