
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു പത്താം ക്ലാസ് വിദ്യാർത്ഥികൾ തൂങ്ങി മരിച്ച നിലയിൽ. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണൻ (15), മാറാനല്ലൂർ മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവി എന്നിവരാണ് മരിച്ചത്. പള്ളിപ്പുറം കേന്ദ്രിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. മാറനല്ലൂർ ഡിവിഎൻ എംഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് വൈഷ്ണവി. പത്താംക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാർത്ഥികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അമ്പാടി കണ്ണനെ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൻറെ ക്ലാമ്പിൽ കുരുക്കിട്ടാണ് വൈഷ്ണവി മരിച്ചത്. അമ്പാടി കണ്ണന്റെ മരണത്തിൽ ആറ്റിങ്ങൽ പൊലീസും വൈഷ്ണവിയുടെ മരണത്തിൽ മാറനല്ലൂർ പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.










