
ന്യൂഡൽഹി: കരസേനാ കമാൻഡർമാരുടെ ദ്വിവർഷ സമ്മേളനം ന്യൂഡൽഹിയിൽ സമാപിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയിൽ, തദ്ദേശീയ ഉൽപ്പാദന ശേഷി ത്വരിതപ്പെടുത്തേണ്ടതിന്റെയും, പ്രതിരോധത്തിൽ സ്വാശ്രയത്വം ശക്തിപ്പെടുത്തേണ്ടതിന്റെയും, നിലവിലെ വിതരണ ശൃംഖല പ്രതിസന്ധി കണക്കിലെടുത്ത് ദീർഘകാല തന്ത്രപരമായ പ്രതിരോധശേഷി ഉറപ്പാക്കേണ്ടതിന്റെയും അടിയന്തിര ആവശ്യകതയെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നത്.
വൈവിധ്യമാർന്ന ഭൗമ രാഷ്ട്രീയ വിഷയങ്ങൾക്കു പുറമേ ഉയർന്നുവരുന്ന ആഗോള, പ്രാദേശിക, ആഭ്യന്തര സുരക്ഷാ ചലനാത്മകതയും സമ്മേളനം ചർച്ച ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ തന്ത്രപരവും സുരക്ഷാപരവുമായ താൽപ്പര്യങ്ങളുടെ ഉറപ്പായ സംരക്ഷണത്തിനായി കഠിനാധ്വാനത്തിന്റെ ആവശ്യകത പ്രസംഗകർ അടിവരയിട്ടു.
അന്തർ മന്ത്രാലയ ഏകോപനം, സിവിൽ, സൈനിക സ്ഥാപനങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണം, സങ്കീർണ്ണമായ സുരക്ഷാ വെല്ലുവിളികൾക്കുള്ള ഏകോപിത ദേശീയ പ്രതികരണത്തിനായി മുഴുവൻ രാഷ്ട്രത്തിന്റെയും സമീപനം എന്നിവയ്ക്ക് ഊന്നൽ നൽകണമെന്ന നിർദ്ദേശം ഉയർന്നു. 'ഭാവി സജ്ജമായ സേന'യായി മാറുക എന്ന ദർശനത്തോടെ ഇന്ത്യൻ സൈന്യം 2026 'നെറ്റ്‌വർക്കിംഗിന്റെയും ഡാറ്റാ കേന്ദ്രീകരണത്തിന്റെയും' വർഷമായി ആചരിക്കുന്നതായി മന്ത്രാലയം വെളിപ്പെടുത്തി.
Photo Courtesy - Google










