
ചാവറ കൾച്ചറൽ സെന്ററിൽ നീലക്കുയിൽ സിനിമയുടെ പരിഷ്കരിച്ച പതിപ്പിന്റെ പ്രദർശന ചടങ്ങിൽ വിപിൻ മോഹനനെ ടി കലാധരൻ പൊന്നാടയണിച്ച് ആദരിക്കുന്നു. ബാബു തളിയത്ത്, അരവിന്ദൻ, വി. എ ബാലചന്ദ്രൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ എന്നിവർ സമീപം.
കൊച്ചി: പി ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് 1954 സംവിധാനം ചെയ്ത മലയാള സിനിമയിലെ നാഴിക ക്കല്ലാണ് നീലക്കുയിൽ.ചാവറ കൾച്ചർ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ നാഷണൽ ഫിലിം ആർക്കേവ്സിന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിൽ നീലക്കുയിലിന്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചു. പഴയകാല സിനിമയെ സ്നേഹിക്കുന്നവരും പുതുതലമുറയിൽ പെട്ടവരും നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. മലയാളത്തിലെ ആദ്യ നായിക നടിയായി മിസ്കുമാരി വളർന്നത് സിനിമയോടുള്ള അവരുടെ അർപ്പണ മനോഭാവവും അഭിനയത്തോടുള്ള അഭിനിവേശവും കൊണ്ടായിരുന്നു.
പ്രദർശനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിൽ മിസ് കുമാരിയുടെ മകനും കവിയും തത്വശാസ്ത്രജ്ഞനുമായ ബാബു തളിയത്തിനെ കൊച്ചിൻ ഫിലിം സൊസൈറ്റിക്ക് വേണ്ടി അരവിന്ദൻ പൊന്നാടയണിയിച്ചു. നീലക്കുയിൽ സിനിമയിൽ അഭിനയിക്കുകയും പിന്നീട് പ്രശസ്ത ചായാഗ്രഹകനായി മാറിയ വിപിൻ മോഹനനെ, ആര്ടിസ്റ്റ് ടി. കലാകാരൻ പൊന്നാടയിച്ചു. ബാബു തളിയത്ത് അമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. നീലക്കുയിലിന്റെ സമകാലിക പ്രസക്തിയെ കുറിച്ച് പ്രൊഫസർ സി എസ് ജയറാം സംസാരിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി എം ഐ, കൊച്ചിൻ ഫിലിം സൊസൈറ്റി പ്രസിഡണ്ട് ഐഷ സലിം, സെക്രട്ടറി വി എ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google











