
മഹാരാഷ്ട്രയിലെ സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നും വൻ മദ്യശേഖരം പിടിച്ചെടുത്തു. പൂനെയിലെ സാവിത്രി ഭായി ഫൂലെ സർവ്വകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നാണ് മദ്യവും ബിയറും കണ്ടെടുത്തത്. ഇതേ ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നേരത്തേ കഞ്ചാവും സിഗററ്റും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തിരുന്നു.
ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന ശിവ ബറോലെ എന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പരിശോധന നടന്നത്. എബിവിപി പ്രവർത്തകയാണ് ശിവ ബറോലെ. ഹോസ്റ്റൽ ഗേറ്റിൽ ബയോമെറ്റിക് സുരക്ഷാ സംവിധാനം അടക്കം നടപ്പാക്കിയിട്ടും മദ്യവും മയക്കുമരുന്നും ഹോസ്റ്റലിലേക്ക് എത്തുന്നുവെന്നാണ് പെൺകുട്ടി വ്യക്തമാക്കുന്നത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാർക്കും പങ്കുണ്ടെന്നാണ് സർവ്വകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നൽകിയിട്ടുള്ള പരാതിയിൽ ആരോപിക്കുന്നത്.











