
എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് വീണ്ടും കേരളത്തിന്റെ ശുപാർശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സർക്കാരിന് ആറാം തവണയും ശുപാർശ നൽകിയത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാർശ കേന്ദ്രം തള്ളിയിരുന്നു. ഇൻറലിജൻസ് ബ്യൂറോ റിപ്പോർട്ട് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ചു തവണയും കേന്ദ്രം മെഡൽ നിരസിച്ചത്.
അജിത് കുമാർ സ്ഥാനക്കയറ്റത്തിൻറെ വക്കിൽ നിൽക്കുന്നതിനിടെയാണ് വീണ്ടും ശുപാർശ. അജിത് കുമാറിൻറെ ജൂനിയർ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മെഡൽ ലഭിച്ചിരുന്നു. മെഡലിന് വേണ്ടിയാണ് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന് ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നുവെന്ന് ഡിജിപിയുടെ ശുപാർശയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകികൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.