
2026 ലോകകപ്പ് ഫുട്ബോളിൽ ആവേശകരമായ ഗോൾവേട്ടയുമായി അർജന്റീനയുടെ ലയണൽ മെസിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും.
ടൂർണമെന്റിൽ ഇരുതാരങ്ങളും ഇതിനകം 8 ഗോളുകൾ വീതം സ്വന്തമാക്കി കഴിഞ്ഞു.
അർജന്റീനയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തൊട്ടടുത്ത നോക്കൗട്ട് റൗണ്ടുകളിലുമായി മികച്ച ഫോമിലാണ് മെസി ഗോളുകൾ അടിച്ചുകൂട്ടിയത്. അതേസമയം, ഫ്രാൻസിന്റെ ഗ്രൂപ്പ് ഘട്ടത്തിലും തുടർന്നുള്ള നിർണായക ക്വാർട്ടർ ഫൈനൽ, വരെയുള്ള മത്സരങ്ങളിലുമാണ് എംബാപ്പെ തന്റെ 8 ഗോളുകൾ പൂർത്തിയാക്കിയത്.
ഇരുതാരങ്ങളുടെയും ഗോൾ നേട്ടത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു:
കിലിയൻ എംബാപ്പെ (ഫ്രാൻസ്)
ഗ്രൂപ്പ് മത്സരങ്ങളിലും റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ , എന്നിവടങ്ങളിലുമായി എംബാപ്പെ തന്റെ ഗോൾ വേട്ട തുടർന്നു.
സെനഗലിനെതിരെ നേടിയ ഇരട്ട ഗോളുകളോടെയാണ് താരം ഈ ലോകകപ്പിൽ വരവറിയിച്ചത്.
സെനഗൽ (ഗ്രൂപ്പ് ഘട്ടം): 2 ഗോളുകൾ
ഗ്രൂപ്പ് ഘട്ടത്തിലെ ബാക്കി മത്സരങ്ങൾ: 4 ഗോളുകൾ
പരാഗ്വേ (റൗണ്ട് ഓഫ് 16): 1 ഗോൾ
മൊറോക്കോ (ക്വാർട്ടർ ഫൈനൽ):1 ഗോൾ
ആകെ ഗോളുകൾ: 8
ലയണൽ മെസി (അർജന്റീന)
ഗ്രൂപ്പ് ഘട്ടത്തിലും റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങളിലുമായി നാല് കളികളിൽ നിന്നാണ് മെസി 8 ഗോളുകൾ നേടിയത്. അൾജീരിയക്കെതിരായ മത്സരത്തിലെ ഹാട്രിക്കോടെയായിരുന്നു മെസിയുടെ തകർപ്പൻ തുടക്കം.
അൾജീരിയ (ഗ്രൂപ്പ് ഘട്ടം): 3 ഗോളുകൾ
ഓസ്ട്രിയ (ഗ്രൂപ്പ് ഘട്ടം):2 ഗോളുകൾ
ജോർദാൻ (ഗ്രൂപ്പ് ഘട്ടം): 1 ഗോൾ
കേപ്പ് വെർഡെ (റൗണ്ട് ഓഫ് 32): 1 ഗോൾ
ഈജിപ്ത് (റൗണ്ട് ഓഫ് 16): 1 ഗോൾ
ആകെ ഗോളുകൾ : 8
ടൂർണമെന്റ് അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ, ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മെസിയും എംബാപ്പെയും തമ്മിലുള്ള മത്സരം വരും ദിവസങ്ങളിൽ കൂടുതൽ ആവേശകരമാകുമെന്നുറപ്പാണ്.
Photo Courtesy - Google










