
അന്റാലിയ: സംയുക്ത അറബ്-ഇസ്‌ലാമിക ഉച്ചകോടി ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയുടെ യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി പങ്കെടുത്തു. അഞ്ചാമത് 'അന്റാലിയ ഡിപ്ലോമസി ഫോറ'ത്തിന്റെ (Antalya Diplomacy Forum) ഭാഗമായാണ് ഈ നിർണ്ണായക യോഗം നടന്നത്.
ഗസ്സ മുനമ്പിലെയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സാഹചര്യങ്ങൾ യോഗം വിലയിരുത്തി.പലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി യോഗത്തിൽ ആവർത്തിച്ചു. സഹോദരങ്ങളായ പലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.അന്താരാഷ്ട്ര പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ 1967-ലെ അതിർത്തികൾ അംഗീകരിച്ചുകൊണ്ടുള്ള, കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന 'ദ്വിരാഷ്ട്ര പരിഹാര'ത്തിനായുള്ള ഖത്തറിന്റെ നിലപാട് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗസ്സയിലെ വെടിനിർത്തലിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ യോഗം നടന്നത്.










