
ദോഹ: ആഗോള സാമ്പത്തിക പ്രതിസന്ധികളെയും പ്രാദേശിക അസ്ഥിരതകളെയും അതിജീവിച്ച് കരുത്തോടെ മുന്നേറുന്ന ഖത്തർ സമ്പദ്‌വ്യവസ്ഥ ലോകത്തിന് തന്നെ മാതൃകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF). ഖത്തറിന്റെ സാമ്പത്തിക ഭദ്രതയും വളർച്ചാ നിരക്കും മുൻനിർത്തിയാണ് ഐ.എം.എഫ് ഈ നിരീക്ഷണം നടത്തിയത്. ഖത്തർ ടിവിയും വാൾസ്ട്രീറ്റ് ജേണലും ഈ റിപ്പോർട്ട് ഉദ്ധരിച്ച് ഖത്തറിന്റെ സാമ്പത്തിക മുന്നേറ്റത്തെ പ്രശംസിച്ചു.
ഊർജ്ജ പദ്ധതികളുടെ വിപുലീകരണവും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളുമാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന ഘടകങ്ങൾ.അടുത്തിടെ മേഖലയിലുണ്ടായ യുഎസ്-ഇറാൻ സംഘർഷങ്ങൾ, ഗൾഫ് മേഖലയിലെ ഊർജ്ജ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ എന്നിവയൊന്നും ഖത്തറിന്റെ സാമ്പത്തിക അടിത്തറയെ ബാധിച്ചിട്ടില്ല. പ്രതിസന്ധികളെ ഉൾക്കൊള്ളാനും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുമുള്ള ഖത്തറിന്റെ ശേഷി ശ്രദ്ധേയമാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.അടുത്തിടെ മേഖലയിലുണ്ടായ യുഎസ്-ഇറാൻ സംഘർഷങ്ങൾ, ഗൾഫ് മേഖലയിലെ ഊർജ്ജ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ എന്നിവയൊന്നും ഖത്തറിന്റെ സാമ്പത്തിക അടിത്തറയെ ബാധിച്ചിട്ടില്ല. പ്രതിസന്ധികളെ ഉൾക്കൊള്ളാനും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുമുള്ള ഖത്തറിന്റെ ശേഷി ശ്രദ്ധേയമാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി എണ്ണയിതര മേഖലകളായ ഫിനാൻഷ്യൽ സർവീസ്, ലോജിസ്റ്റിക്സ്, ടൂറിസം, സാങ്കേതികവിദ്യ എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സുരക്ഷിതമാക്കി. നോർത്ത് ഫീൽഡ് വിപുലീകരണത്തിലൂടെ 2030-ഓടെ പ്രതിവർഷ എൽ.എൻ.ജി ഉൽപാദനം 14.2 കോടി ടണ്ണായി ഉയർത്താനുള്ള നീക്കം ഖത്തറിനെ ആഗോള ഊർജ്ജ ഭൂപടത്തിൽ കൂടുതൽ കരുത്തരാക്കുമെന്നും ഐ.എം.എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു.










