
ദോഹ:പൊതുവിദ്യാലയങ്ങളിൽവിദ്യാർത്ഥികൾക്ക് മേൽ ഏർപ്പെടുത്തുന്ന എല്ലാത്തരം ശിക്ഷാനടപടികളും പൂർണ്ണമായും നിരോധിച്ച് ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE). സ്കൂളുകളിലെ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം (Code of Ethics) കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
സ്കൂൾ ആൻഡ് സ്റ്റുഡന്റ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് പൊതുവിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർക്കായി പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.പെരുമാറ്റച്ചട്ടമനുസരിച്ച്, വിദ്യാർത്ഥികളുടെ അന്തസ്സും മാനസിക-ശാരീരിക ആരോഗ്യവും സംരക്ഷിക്കുന്നതിനും പ്രൊഫഷണൽ തൊഴിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സ്കൂൾ അധികൃതർ ബാധ്യസ്ഥരാണ്.ശാരീരികം, വാചികം (verbal), മാനസികം (mental) തുടങ്ങിയ എല്ലാത്തരം ശിക്ഷാരീതികൾക്കും വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന മറ്റ് രീതികൾക്കും സ്കൂളുകളിൽ വിലക്കേർപ്പെടുത്തി.വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് പെരുമാറ്റച്ചട്ട ലംഘനങ്ങളോ തെറ്റുകളോ ഉണ്ടായാൽ, മന്ത്രാലയം അംഗീകരിച്ച നയങ്ങളും നിബന്ധനകളും അനുസരിച്ച് അനുയോജ്യമായ ബോധവൽക്കരണ/വിദ്യാഭ്യാസ രീതികളിലൂടെ മാത്രം പ്രശ്നങ്ങൾ പരിഹരിക്കണം.നിർദ്ദേശങ്ങൾ ലംഘിച്ച് വിദ്യാർത്ഥികളെ ശിക്ഷിക്കുന്ന ജീവനക്കാർക്കെതിരെ നിയമപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
വിദ്യാർത്ഥികൾക്ക് സുരക്ഷിതവും പിന്തുണ നൽകുന്നതുമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ എല്ലാ ജീവനക്കാരോടും ആവശ്യപ്പെട്ടു.










