
ദോഹ: ജി.സി.സി (ജി.സി.സി) രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തു. പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്.
മേഖലയിലെ തന്ത്രപ്രധാനമായ ഭക്ഷ്യ-ഔഷധ ശേഖരം ഉറപ്പാക്കൽ, ഭക്ഷ്യസുരക്ഷ, മറ്റ് അടിയന്തര സേവനങ്ങൾ എന്നിവ ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോഗം വിശദമായ ചർച്ച നടത്തി.ജി.സി.സി രാജ്യങ്ങളിലെ തന്ത്രപ്രധാനമായ ഭക്ഷ്യ-ഔഷധ ശേഖരവും മറ്റ് അടിയന്തര മെഡിക്കൽ സാമഗ്രികളുടെ ലഭ്യതയും വിലയിരുത്തി.വിദേശ തൊഴിലാളികളുടെ ആരോഗ്യ പരിശോധനാ (Expatriate workers examination) നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ 2026-2030 കാലയളവിലേക്കുള്ള സമഗ്ര കർമ്മപദ്ധതി യോഗം വിലയിരുത്തി.
മേഖലയിൽ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള സംയുക്ത ജി.സി.സി സ്ട്രാറ്റജി അവലോകനം ചെയ്തു.
ഭക്ഷണത്തിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനായുള്ള 'ഗൾഫ് സെന്റർ ഫോർ ഫുഡ് റിസ്ക് അസസ്‌മെന്റ്' (Gulf Center for Food Risk Assessment) സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും യോഗത്തിൽ ചർച്ചയായി.











