07:17am 07 September 2026
NEWS
ഫെബ്രുവരി ഒന്നുമുതൽ ‍ഡിജിറ്റൽ കറൻസിയോ? നാട്ടുകാരെ വട്ടംകറക്കി മലയാളദിനപത്രങ്ങൾ
24/01/2025  01:02 PM IST
nila
ഫെബ്രുവരി ഒന്നുമുതൽ ‍ഡിജിറ്റൽ കറൻസിയോ? നാട്ടുകാരെ വട്ടംകറക്കി മലയാളദിനപത്രങ്ങൾ

ഇന്നു രാവിലെ പതിവുപോലെ പത്രം വായിച്ച മലയാളികൾ ആദ്യപേജ് കണ്ട് ഞെട്ടി. നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി എന്നതായിരുന്നു ആദ്യ പേജിൽ ചുവന്ന നിറത്തിലുള്ള തലക്കെട്ട്. ബാക്കി തലക്കെട്ടുകളും വായിച്ച് വീണ്ടും ഞെട്ടലോട് ഞെട്ടൽ തന്നെ. ആഴക്കടൽ ഇനി ആൾക്കടൽ, ​ഗോളാന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും, റോബോ മന്ത്രി @1, ഒഴിവായി വൻ ദുരന്തം! രക്ഷപെട്ടത് 30,000 പേർ, അതിരില്ലാ ലോകം; തടയില്ലാ കാലം തുടങ്ങിയവയായിരുന്നു മലയാള പത്രങ്ങളുടെ ഒന്നാം പേജിലെ തലക്കെട്ടുകൾ. 

പത്രം ഒരക്ഷരം പോലും വിടാതെ വായിക്കുന്നവർക്ക് കാര്യം പെട്ടെന്ന് പിടികിട്ടി. ഈ വാർത്തകളുടെ കൂട്ടത്തിൽ മുകളിൽ വലത് അറ്റത്തായി ഒരു ചെറിയ തലക്കെട്ടും ഉണ്ടായിരുന്നു. മുന്നറിയിപ്പ് എന്നായിരുന്നു ആ തലക്കെട്ട്. കൊച്ചി ജെയിൻ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന്റെ പ്രചരണാർത്ഥം സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളാണ് പത്രത്തിന്റെ മാർക്കറ്റിം​ഗ് ഫീച്ചറിൽ നൽകിയിരിക്കുന്നത് എന്ന് ഈ കോളത്തിൽ വ്യക്തമാക്കിയിരുന്നു. 2050ൽ പത്രങ്ങളുടെ മുൻപേജ് എങ്ങനെയായിരിക്കും എന്നു ഭാവന ചെയ്യുകയായിരുന്നു ഈ പരസ്യത്തിലൂടെ. 

എന്നാൽ, വലിയ തലക്കെട്ടുകൾ മാത്രം വായിച്ചുപോകുന്ന പുതുതലമുറ നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി എന്ന തലക്കെട്ടും വിശ്വസിച്ച് സോഷ്യൽ മീഡിയയിൽ എത്തി വാർത്ത വിതരണം ചെയ്തു. ഇതോടെ ഫെബ്രുവരി ഒന്നു മുതൽ കറൻസി നോട്ടുകൾ അസാധു എന്ന വ്യാജ വാർത്ത വളരെ വേ​ഗം സൈബർ ലോകത്ത് പ്രചരിക്കുകയും ചെയ്തു. മലയാള പത്രങ്ങളിലെ മാർക്കറ്റിം​ഗ് ഫീച്ചർ കണ്ട് തെറ്റിദ്ധരിച്ചാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ സൈബർ ലോകത്ത് നടക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img